ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറി ആർത്തവത്തെ ആഘോഷമാക്കിയാണ് ഇടത് സ്ത്രീപക്ഷവാദികൾക്ക് സമത്വം

കേരളാ മോഡൽ നവോത്ഥാനമെന്നാൽ ഹൈന്ദവതയ്ക്കെതിരെയുള്ള ആഞ്ഞടിക്കൽ മാത്രമാണെന്ന് അഞ്ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ചൈനീസ് വന്മതിലിനെ വരെ വെല്ലുന്ന രീതിയിൽ വനിതാമതിലൊക്കെ കെട്ടിയ ത്രില്ലിൽ തുല്യതാവാദം, സ്ത്രീശക്തി എന്നൊക്കെ വാഴ്ത്തി നടന്നിരുന്ന ടീമുകൾ ഒക്കെ ഇവിടെ തന്നെയുണ്ടല്ലോ ല്ലേ? എന്നാണ് അഞ്ജു പാർവതി ചോദിക്കുന്നത്. കുടുംബശ്രീയുടെ പ്രതിജ്ഞ പിൻവലിച്ച സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിക്കുന്നതാണ് അഞ്ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങൾ റോഡരികിൽ നിരന്നു നിന്ന് ശബരിമലയിൽ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും.നവോത്ഥാന ഇടതു ഭരണകൂടത്തിനും അവരുടെ കുഴലൂത്ത് ടീമിനും സ്ത്രീ പുരുഷ സമത്വം എന്നാൽ ശബരിമലയിലെ ആചാരലംഘനം മാത്രമാണെന്ന് അഞ്ജു പരാർവതി പറഞ്ഞിരിക്കുന്നു. ഇടത് സ്ത്രീപക്ഷവാദികൾക്ക് സമത്വം വേണ്ടത്, ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറുന്ന മാത്രയിലാണ് അവറ്റകൾക്ക് ആർത്തവത്തെ ആഘോഷമാക്കേണ്ടത്! – അഞ്ജു പാർവതി പറയുന്നു.

അഞ്ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

ചൈനീസ് വന്മതിലിനെ വരെ വെല്ലുന്ന രീതിയിൽ വനിതാമതിലൊക്കെ കെട്ടിയ ത്രില്ലിൽ തുല്യതാവാദം, സ്ത്രീശക്തി എന്നൊക്കെ വാഴ്ത്തി നടന്നിരുന്ന ടീമുകൾ ഒക്കെ ഇവിടെ തന്നെയുണ്ടല്ലോ ല്ലേ?. കുടുംബശ്രീ യോഗങ്ങളിൽ നിന്ന് ലിംഗസമത്വ പ്രതിജ്ഞ പിൻവലിക്കാനുള്ള തീരുമാനം സമസ്തയുടെ കണ്ണുരുട്ടൽ കണ്ടാണെന്നറി ഞ്ഞപ്പോൾ എത്ര സാംസ്കാരിക നായകർ പ്രതികരിച്ചു? എത്ര ബുദ്ധിജീവികൾ ഫാസിസം എന്നലറി വിളിച്ചു? എത്ര സ്ത്രീപക്ഷവാദികൾ പാട്രിയാർക്കിയെ തള്ളിപ്പറഞ്ഞു?

നവോത്ഥാന ഇടതു ഭരണകൂടത്തിനും അവരുടെ കുഴലൂത്ത് ടീമിനും സ്ത്രീ പുരുഷ സമത്വം എന്നാൽ ശബരിമലയിലെ ആചാരലംഘനം മാത്രമാണ് !.നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പൻ്റെ മുന്നിൽ മാത്രമാണ് ഇവിടുത്തെ മെയിം സ്ട്രീം ഇടത് സ്ത്രീപക്ഷവാദികൾക്ക് സമത്വം വേണ്ടത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറുന്ന മാത്രയിലാണ് അവറ്റകൾക്ക് ആർത്തവത്തെ ആഘോഷമാക്കേണ്ടത്!

ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ഒരൊറ്റ വരിയിൽ തൂങ്ങി സനാതനധർമ്മമെന്നാൽ പാട്രിയാർക്കി അരങ്ങുവാഴുന്നിടം എന്ന നരേറ്റീവ് കൊടുക്കുന്ന പൊ ക ടീമുകൾക്ക് ശരീയത്ത് നിയമമെന്നാൽ മതേതരം വാഴുന്ന പൂങ്കാവനമാണ്! കേരളം താലിബാനിസത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞാലും അവറ്റകളുടെ കണ്ണുകൾ പരതുക “ന സ്ത്രീ സ്വാതന്ത്ര്യമർഹതി ” എന്ന മനുസ്മൃതി യിലെ ഒരേ ഒരു വാചകത്തിലായിരിക്കും.!

നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ ശ്രീ. അയ്യപ്പനു മുന്നിൽ മാത്രം മതി അവർക്ക് തുല്യതാവാദ തിയറി. അപ്പോഴും ഇവിടെ മറ കെട്ടി മറച്ച വേലിക്കെട്ടുകളിൽ ആണുങ്ങൾ കാണാതെ മാറിയിരിക്കുന്ന പെണ്ണിടങ്ങൾ പരസൃമായി നില്ക്കും. ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങൾ റോഡരികിൽ നിരന്നു നിന്ന് ശബരിമലയിൽ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും. ഇലക്ഷൻ പോസ്റ്ററുകളിൽ മുഖമില്ലാത്ത വനിതാസ്ഥാനാർത്ഥികൾ ഏണിപ്പടി ചിഹ്നവുമായി നില്ക്കും. മരണവീടുകളിൽ അടുക്കള വശം വഴി മാത്രം സ്ത്രീ ശരീരങ്ങൾ പ്രവേശിക്കും. ആർക്കും പ്രശ്നമേയില്ല.! !

കേരളാ മോഡൽ നവോത്ഥാനമെന്നാൽ ഹൈന്ദവതയ്ക്കെതിരെയുള്ള ആഞ്ഞടിക്കൽ മാത്രമാണ്. !! കേരളാ മോഡൽ തുല്യതാവാദം എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശം മാത്രമാണ്! !. കേരളാ മോഡൽ സ്ത്രീപക്ഷവാദം എന്നാൽ മനുസ്മൃതിയിലെ ഒരൊറ്റ വരിയിൽ പിടിച്ചുള്ള ട്രപ്പീസുകളി മാത്രമാണ്. ! !. കേരളാ മോഡൽ കമ്മ്യൂണിസം എന്നാൽ ടോട്ടലി ഹൈന്ദവവിരുദ്ധത മാത്രമാണ്. ! !
കേരളാമോഡൽ ഇരട്ടച്ചങ്ക് എന്നാൽ മുസ്ലീം സംഘടനകൾ കണ്ണുരുട്ടുന്ന ആ വശത്തേയ്ക്ക് നോക്കാതെ സനാതനധർമ്മത്തിനെതിരെ മാത്രം കാണിക്കുന്ന ആ പ്രത്യേക ഏക്ഷൻ എന്നാണ്! !