അമൃത്സര്‍ : മകളെ കൊന്ന് മൃതദേഹം മോട്ടോർ സൈക്കിളിൽ കെട്ടി വലിച്ച് പിതാവ്. 20 വയസ്സുള്ള മകളെ വീട്ടിൽ നിന്ന് ഒരുദിവസം മാറി നിന്നതിനാണു പിതാവ് ദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മകളുടെ മൃതദേഹം പിതാവ് ബൈക്കില്‍ കെട്ടിവലിച്ചുകൊണ്ട് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു.
അമൃത്സറിലെ മഝല്‍ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
വ്യാഴാഴ്ചയായിരുന്നു കൊലപാതകം. ദല്‍ബീര്‍ സിംഗ് എന്ന ബാവു എന്നയാളാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബുധനാഴ്ച വീട്ടില്‍ ആരെയും അറിയിക്കാതെ മകള്‍ പുറത്ത് പോവുകയും അടുത്ത ദിവസം തിരിച്ച് വരുകയുമായിരുന്നു. തിരിച്ചെത്തിയ മകളെ പിതാവ് അതി ദാരുണമായി മർദിക്കുകയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
മറ്റുള്ളവർ പിതാവിനെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവരെ പിതാവ് മുറിയിൽ പൂട്ടിയിട്ടു. ഇയാള്‍ക്കെതികെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കെട്ടി വലിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.