കൊയിലാണ്ടിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് മിന്നലേറ്റു, ബോട്ടിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു

കോഴിക്കോട്. കൊയിലാണ്ടി ഹാര്‍ബറില്‍ ഇടിമിന്നലില്‍ മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങള്‍ തകര്‍ന്നു. നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

ഗുരു കൃപാ ബോട്ടിലെ ടിടി നിജു, ടിടി ശൈലേഷ്, ടിടി പ്രസാദ് തുടങ്ങിയവര്‍ക്കാണ് മിന്നലില്‍ പരിക്കേറ്റത്. ഒരാളുടെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. തൊഴിലാളികള്‍ ബോട്ടില്‍ നിന്നും മത്സ്യം നീക്കുന്നതിനിടെയാണ് മിന്നലേറ്റത്.

തണ്ണീംമുഖത്ത് ടിവി രാഞ്ജിത്തിന്റെ ബോട്ടാണിത്. മിന്നലില്‍ വഞ്ചിയിലെ ജിടിഎസ്, വയര്‍ലെസ്, എക്കൊ സൗണ്ട് ക്യാമറ, ബാറ്ററി, ഡയനാമോ എന്നിവ കത്തിനശിച്ചു. മിന്നലില്‍ അഞ്ച് ലക്ഷം രൂപയുടെ നാശം സംഭവിച്ചതായിട്ടാണ് വിവരം.