വിവാഹ നിശ്ചയം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഗൗരി കൃഷ്ണ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്.

ജനുവരി 23 ന് വിവാഹ നിശ്ചയം ആയിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ നിശ്ചയം നടത്താൻ കഴിഞ്ഞില്ല. എന്തുകൊണ്ട് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് താരം. തന്റെ വിവാഹ നിശ്ചയം നടന്നില്ല എന്ന് ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തി ഗൗരി പറഞ്ഞു.

ഞായറാഴ്ച ശക്തമായ ലോക്ക് ഡൗൺ ആയത് കൊണ്ട് മാത്രമല്ല, ചെറുക്കനും കൂട്ടർക്കും കൊവിഡ് പോസിറ്റീവും ആയി. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് വിവാഹ നിശ്ചയം മാറ്റി വച്ചത്. ഇനി എപ്പോഴാണ് എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്നും , പുതിയ ഡേറ്റ് അറിയിക്കും എന്നും ഗൗരി പറഞ്ഞു. തീർച്ചയായും അന്ന് ഫോട്ടോയും പങ്കുവയ്ക്കുമെന്ന് ​ഗൗരി പറഞ്ഞു.
വരനെ കുറിച്ചുള്ള വിവരങ്ങൾ അപ്പോഴും ഗൗരി പുറത്ത് വിട്ടില്ല. നിങ്ങൾക്ക് ആർക്കും അറിയുന്ന ആളല്ല എന്നാണ് പറയുന്നത്. അത്രയ്ക്ക് അധികം ലൈംലൈറ്റിൽ വന്നിട്ടില്ല. സീരിയൽ പിന്നണി പ്രവർത്തകൻ ആണ് എന്ന് മാത്രമായിരുന്നു ഗൗരിയുടെ പ്രതികരണം.

സ്വാസിക അവതാരകയായി എത്തിയ റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ ഗൗരി അതിഥിയായി എത്തിയിരുന്നു. വിവാഹത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് പ്രതിശ്രുത വരനെ കുറിച്ചും വൈകാതെ വിവാഹം ഉണ്ടാവുമെന്നുമൊക്കെ നടി വെളിപ്പെടുത്തിയത്. അറേഞ്ച്ഡ് മ്യാരേജ് ആണോന്ന് ചോദിച്ചാൽ ആദ്യം ആലോചനയുമായി വന്നത് എന്റെ അടുത്ത് തന്നെയാണ്. ആ സമയത്ത് ഞാൻ കല്യാണം വേണോ വേണ്ടയോ എന്നൊക്കെ ആലോചിച്ച് ഇരിക്കുകയായിരുന്നു. എന്റെ സ്വഭാവം വെച്ചിട്ട് നമുക്ക് ഒരാളെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് കല്യാണം വേണ്ട എന്നആറ്റിറ്റിയൂഡിൽ പോയി കൊണ്ടിരിക്കുകയായിരുന്നു.

പിന്നെ ആൾക്ക് എന്റെ ക്യാരക്ടർ നന്നായി മനസിലായിട്ടുണ്ട്. ഞാൻ അങ്ങനെ ആശ്രയിച്ച് നിൽക്കുന്ന സ്വഭാവമല്ല. അത് എന്റെ പോരായ്മ ആണോന്ന് ചോദിച്ചാൽ ചിലപ്പോൾ അങ്ങനെ ആയിരിക്കും. അത് ഞാൻ പറഞ്ഞിരുന്നു. എനിക്ക് എന്റെ എല്ലാ ഇഷ്ടങ്ങളും കളഞ്ഞ് ജീവിക്കാൻ പറ്റില്ല. ഞങ്ങൾ വീട്ടിൽ രണ്ട് പെൺകുട്ടികളാണ്. അതുകൊണ്ട് എനിക്ക് അച്ഛനെയും അമ്മയെയും ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. ആ കാര്യമായിരുന്നു എന്റെ ഉത്കണ്ഠ. വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നിലും അതായിരുന്നു. ഈ പ്രൊപ്പോസൽ വന്നപ്പോൾ തന്നെ ഞാൻ ആദ്യം പറഞ്ഞത് ഇതാണ്. എനിക്ക് ഇഷ്ടമുള്ള ഇടത്ത് നിൽക്കാം. അത് തന്റെ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പതിനഞ്ച് ദിവസം ഇവിടെയും ബാക്കി പതിനഞ്ച് ദിവസം അവിടെയുമായി നിൽക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ അല്ലാതെ എനിക്ക് പറ്റില്ല. അവരൊറ്റയ്ക്ക് നിൽക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. ആ നിബന്ധന പുള്ളിക്കാരൻ സ്വീകരിച്ചു. സാധാരണ ആരും അത് സ്വീകരിക്കില്ല.