ഹമാസ് ഐ.എസിനേക്കാൾ ഭീകരം,കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ ചിതറിച്ചു,100ലേറെ ഇസ്രായേലികൾ ബന്ദികൾ

100ലധികം ഇസ്രായേലികളേ ഹമാസ് ഭീകരന്മാർ ബന്ദികളാക്കി. ഇവരിൽ ചിലരെ ഗാസയിലേക്ക് കടത്തുകയും ചെയ്തു. ബന്ദികളാക്കിയ ഇസ്രായേലികളേ ഗാസയിലെ ഹമാസിന്റെ ക്യാമ്പുകളിൽ എത്തിച്ചു എന്നും റിപോർട്ട്. ഹമാസിനെതിരായി ഇസ്രായേലിന്റെ വ്യോമാക്രമണത്തേ പ്രതിരോധിക്കാൻ പരിചകളാക്കി ഭീകരന്മാർ ബന്ദികളേ ഉപയോഗിക്കുന്നു എന്നും റിപോർട്ടുകൾ വരുന്നു

Latest:ഗാസയ്ക്ക് ചുറ്റുമുള്ള 7-8 സ്ഥലങ്ങളിൽ ഹമാസുമായുള്ള പോരാട്ടം തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം.ഗാസ മുനമ്പിലെ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദ് തീവ്രവാദി ഗ്രൂപ്പുകളുടെയും 500 ലധികം ക്യാമ്പുകൾ തകർത്തു.
ഇസ്രായേൽ വ്യോമാക്രമണവും പീരങ്കി ഷെല്ലാക്രമണവും നടത്തി. വ്യോമാക്രമണത്തിനു ഉപയോഗിച്ചത് ഡ്രോണുകൾ. ഗാസയിൽ കരയിലിറങ്ങി ഇസ്രായേലി പീരങ്കിപട, ഇസ്രായേൽ സൈന്യം ഫൈറ്റർ ജെറ്റുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, പീരങ്കികൾ എന്നിവ ഗാസയിൽ കഴിഞ്ഞ രാത്രി ഉപയോഗിച്ചു.ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഭീകര കേന്ദ്രങ്ങ 500ഓളം തകർത്തു എന്ന് സൈന്യം.

മരണ സഖ്യ ഇതുവരെ 1150 ഓളം എത്തി. കുട്ടികളും സ്ത്രീകളും ഉണ്ട്. 100ഓളം ഇസ്രായേലി പോലീസുകാരും കൊല്ലപ്പെട്ടു എന്ന വിവരം പുറത്ത് വന്നു.ഇസ്രായേൽ മുന്നറിയിപ്പിനെ തുടർന്ന് യുദ്ധവുമായി ബന്ധമില്ലാത്ത ജനങ്ങൾ ഗാസ വിട്ട് പോവുകയാണ്‌. ഇതിനകം 1ലക്ഷത്തിലധികം പേർ ഗാസയിൽ നിന്നും ഒഴിഞ്ഞ് പോയി

ദശാബ്ദങ്ങളിലെ ഏറ്റവും രക്തരൂക്ഷിതമായ ഇസ്രായേൽ-പലസ്തീൻ സംഘർഷം നടക്കുമ്പോൾ ലോകം 2 ചേരിയിലേക്ക് നീങ്ങുകയാണ്‌.ഇതിനിടെ ഒറ്റരാത്രികൊണ്ട് 500-ലധികം ഹമാസിന്റെ ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു.ഐഎസിനേക്കാൾ പ്രാകൃതവും ക്രൂരവുമായിരുന്നു ഹമാസ് നടത്തിയ കൊലപാതകങ്ങൾ. ഇസ്രായേലി സൈനീകരെ വധിച്ച ശേഷം അവരുടെ തല വെടി വയ്ച്ച് തകർത്ത് വീഡിയോ എടുത്തു. മരിച്ച് കിടക്കുന്ന ഇസ്രായേലി സൈനീകരേ ചവിട്ടുകയും തലയിൽ കയറി നില്ക്കുകയും , റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ഒരു വീഡിയോയിൽ മരിച്ച സൈനീകന്റെ മൃതദേഹം വീണ്ടും വെടി വയ്ച്ച് തകർക്കുന്നത് കാണാം.നൂറുകണക്കിന് ഇസ്രായേലികളെയും പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഹമാസ് കൊലപ്പെടുത്തുകയും ഡസൻ കണക്കിന് ഗാസയിൽ ബന്ദികളാക്കുകയും ചെയ്തു.