അതിക്രമങ്ങൾക്ക് തടയിടാനാകുന്നില്ല, വാക്ക് പാലിക്കാനാകാതെ ആരോഗ്യവകുപ്പ് , ആശുപത്രികളിൽ സിസിടിവി സ്ഥാപി സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ല. ഓരോ തവണയും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ നോക്കുമെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെയും മന്ത്രിയുടെയും വാക്കുകൾ വാചകങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഡോ വന്ദന കൊല്ലപ്പെട്ടതിന് ശേഷവും നിരവധി ആക്രമണങ്ങൾ ഡോക്ടർമാർക്ക് നേരെ ഉണ്ടായി. ഇതിനാൽ തന്നെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സിസിടിവി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു.

സിസിടിവി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ ആസ്ഥാനം ഉൾപ്പടെ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് നിലവിൽ സിസിടിവിയുള്ളത്സി സിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ ഉൾപ്പടെ പ്രധാന ഇടങ്ങളിൽ ഉടൻ സിസിടിവി സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. ഇതൊന്നും നടപ്പിലായില്ല.

ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതാണ് ഇതിന് കാരണം. സിസിടിവി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുമ്പോഴും അത് പാലിക്കപ്പെടാത്തതിൽ സർക്കാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യം. മിക്ക ആശുപത്രി ആക്രമണങ്ങളുടെയും ദൃശ്യങ്ങളില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടുന്ന സാഹചര്യവുമുണ്ട്. തെളിവിന്റെ അഭാവത്തിൽ കേസ് തള്ളിപ്പോകും.