കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ നിഷ്കരുണം ഇല്ലാതാക്കുകയോ ചെയ്യുന്ന അമ്മമാരുടെനാടായി കേരളംമാറി കഴിഞ്ഞു. കാമുകൻമാരുമൊത്തു ജീവിതം സ്വപനം കണ്ടാണ് ഒരു കൂസലയുമില്ലാതെ സ്വന്തം കുഞ്ഞുങ്ങളുടെ ജീവനെടുക്കാൻ അമ്മമാർ തയാറാകുന്നതും.കോഴിക്കോട് പന്തീരങ്കാവിൽ നാലു ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച കടന്നു കളഞ്ഞ യുവതി പിടിയിൽ. ജനിച്ചു നാലു ദിവസം മാത്രം മായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആണ് കേസ് എടുത്തതും. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവിൻറെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു പോലീസ് ആണ് യുവതിയുടെ വിവാഹ തട്ടിപ്പ് വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്…
ആദ്യത്തെ 2 വിവാഹങ്ങൾ മറച്ചു വച്ച് മൂന്നാമത് വിവാഹം കഴിച്ചയുവതിയാണ് നാലു ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച കടന്നു കളഞ്ഞത് .എറണാകുളം സ്വദേശിയായ യുവതിക്ക് എതിരെ ഭർത്താവിൻറെ പരാതിയിൽ പൊലീസ് അന്വേഷണം നടന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.വിവാഹിതയും 13 വയസുള്ള പെൺകുട്ടിയുടെ മാതാവുമായിരുന്നു 35കാരിയായ യുവതി .ഭർത്താവുമായി അകന്നു കഴിയുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയുമായി പ്രണയത്തിലായതും തുടർന്ന് വിവാഹം കഴിച്ചതും.ഒരു വർഷം മുമ്പാണ് ഈ വിവാഹം നടന്നത്. നേരത്തെ 2 വിവാഹം കഴിച്ച കാര്യവും, കുട്ടിയുണ്ടെന്ന കാര്യവും ഇവർ പന്തീരാങ്കാവിലെ പുതിയ ഭർത്താവിൽനിന്ന് മറച്ചുവെയക്കുകയായിരുന്നു .
എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയും അറിയാതെ ആയിരുന്നു പന്തീരാങ്കാവ് സ്വദേശിയുമായി മൂന്നാമത്തെ വിവാഹം കഴിഞ്ഞത് ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന യുവതി ജോലി സംബന്ധമായി കോഴിക്കോട് ആണെന്ന് മാത്രമാണ് വീട്ടുക്കാർക്ക് അറിവ് ഉള്ളതും.കഴിഞ്ഞ 4 ദിവസം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ സിസേറിയനിലൂടെയായിരുന്നു യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്.ഇതിനിടെയാണ് യുവതി നേരത്തേ വിവാഹിതയായിരുന്നെന്നും 13 വയസുള്ള പെൺകുട്ടിയുണ്ടെന്നുമുള്ള വിവരം ഭർതൃവീട്ടുകാർ അറിഞ്ഞത്. സംഭവം ഭർതൃ വീട്ടുകാർ മനസ്സിലാക്കിയതായി അറിഞ്ഞ യുവതി നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർത്തൃവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളയുകയിരുന്നു