ക്വാറന്റൈനിൽ കഴിയുന്ന ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു, രക്ഷകനായത് അയൽവാസി

കാസർഗോഡ് രാജപുരത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞിന് പാമ്പുകടിയേറ്റു. ആശുപത്രിയിലെത്തിച്ച ഒന്നര വയസുകാരിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. പാമ്പുകടിയേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് അയൽവാസിയായ ജിനിൽ മാത്യുവാണ്. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു.

പാണത്തൂർ വട്ടക്കയത്ത് ക്വാറന്റീനിൽ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽ കർട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയ്യാറായില്ല. ഒടുവിൽ അയൽവാസിയായ ജിനിൽ മാത്യുവാണ് കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. കുഞ്ഞിനെ രക്ഷിച്ച ജിനിൽ മാത്യു ഹെഡ് ലോഡ് ആനറൽ വർക്കേഴ്‌സ് യൂണിയൻ പാണത്തൂർ യൂണിറ്റ് കൺവീനറാണ്.

ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് പോസിറ്റീവായത്. ബിഹാറിൽ അധ്യാപകരായ ദമ്പതികൾ എന്നിവർ 16ന് ആണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. അന്നു മുതൽ ക്വാറന്റീനിൽ ആയിരുന്നു