കാൻസർ വന്നപ്പോൾ സിനിമ മേഖലയിൽ നിന്ന് തന്നെ സഹായിച്ചത് ദിലീപും മമ്മൂട്ടിയും- കൊല്ലം തുളസി

മലയാള ചലച്ചിത്ര-ടെലിവിഷൻ രം​ഗത്തെ താരമാണ് കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിട്ടുണ്ട്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയത്തിനു തുടക്കമിട്ട തുളസി 1979ൽ ഹരികുമാറിന്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി-സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡ് നേടിയെടുത്തു.

ഇപ്പോൾ, കൊല്ലം തുളസി പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ കാൻസർ വന്ന് ഇരുന്ന സമയത്ത് തന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ ദിലീപും മമ്മൂക്കയും പോലുള്ള ചിലരാണ് തന്നോട് കാര്യങ്ങൾ അന്വേഷിക്കുകയും തനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് തന്നതും. 2012 മുതൽ തനിക്ക് ക്യാൻസർ എന്ന മാരക രോഗത്തിന് അടിമപ്പെടേണ്ടി വന്നിരുന്നു

അക്കാലത്ത് മറ്റാരും കാര്യങ്ങൾ ഒന്നും തിരക്കിയില്ല ദിലീപാണ് ഇടയ്ക്കിടയ്ക്ക് വിളിച്ച് ചേട്ടന് സുഖമാണോ, എന്തെങ്കിലും കുഴപ്പമുണ്ടോ, എന്തെങ്കിലും വേണോ, അഭിനയിക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചന്വേഷിച്ചത്. സ്വകാര്യജീവിതത്തിൽ താരങ്ങൾ എങ്ങനെയായാലും താരങ്ങൾ സാമൂഹികമായ എങ്ങനെ ഇടപെടുന്നു മറ്റുള്ളവരോട് സഹജീവിസ്നേഹം എങ്ങനെ കാണിക്കുന്നു എന്നതിന് ആധാരമാക്കിയാണ് ഒരു താരത്തെ ജനങ്ങൾ വിലയിരുത്തുന്നത്. തന്നെ വിളിച്ച് അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചു

“നമ്മുടെ പടത്തിൽ ഒരു ചെറിയ സംഭവമുണ്ട് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വേഷമാണ്, ചേട്ടൻ തന്നെ അഭിനയിച്ചാൽ അത് മനോഹരമായ ഉള്ളൂ” എന്ന് ദിലീപ് എന്നോട് പറഞ്ഞു. കൂടാതെ രണ്ടുമൂന്നു ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം തരുകയും ചെയ്തു എന്ന് കൊല്ലം തുളസി പറയുന്നു.