എം എ യൂസഫലി 10 പശുക്കളേ വാങ്ങാനുള്ള പണം കുട്ടികൾക്ക് കൈമാറി

എം.എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്‍, വി.ആർ. പീതാംബരന്‍, എൻ. ബി സ്വരാജ് എന്നിവര്‍ സഹായം കൈമാറുന്നു.

കപ്പയിലെ സൈനൈഡ് മൂലം 13 പശുക്കൾ ഒന്നിച്ച് ചത്തത് മൃഗസ്നേഹികളേയും കർഷകരേയും എല്ലാം കരയിപ്പിച്ച് സംഭവം ആയിരുന്നു. ഇപ്പോൾ തൊടുപുഴയിലെ അവരുടെ വീട്ടിൽ ആദ്യ ധനസഹായം എത്തിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. അരുമയായി പരിപാലിച്ച പശുക്കളെ കൂട്ടത്തോടെ നഷ്ടപ്പെട്ട മാത്യുവിന് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മാത്യുവിന്‍റെ കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക യൂസഫലി കൈമാറി.

കൂടാതെ നടൻ മമ്മുട്ടി 2 പശുക്കളേ വാങ്ങാൻ തുക നല്കും. പൃഥ്വിരാജ് 2 ലക്ഷം രൂപയും ജയറാം പുതിയ സിനിമയുടെ ട്രയിലർ ഇറക്കാൻ നീക്കിവയ്ച്ച് തുകയും നല്കും. കുട്ടി കർഷകരുടെ കണ്ണീർ തുടയ്ക്കുക മാത്രമല്ല കർഷക കുടുംബത്തിനൊപ്പം ഉണ്ട് എന്ന് വലിയ സന്ദേശം കൂടിയാണിത്

ആദ്യമായി സഹായം വീട്ടിൽ എത്തിച്ചത് ലുലു ഗ്രൂപ്പാണ്‌. മാത്യുവിന്‍റെ 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എം.എ യൂസഫലിയുടെ ഇടപെടല്‍.

പത്ത് പശുക്കളെ വാങ്ങി നല്‍കാനുള്ള തുകയായ അഞ്ച് ലക്ഷം മാത്യുവിന്‍റെ കുടുംബത്തിന് അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. തുടര്‍ന്ന് യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്‍, വി.ആർ. പീതാംബരന്‍, എൻ. ബി സ്വരാജ് എന്നിവര്‍ വെള്ളിയാമറ്റത്തെ മാത്യുവിന്‍റെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി.