കല്‍പ്പറ്റ : മദ്ധ്യവയസ്കൻ ഷട്ടില്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഉടന്‍ സഹകളിക്കാര്‍ ചേര്‍ന്ന് ലത്തീഫിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. അതേസമയം ബെംഗളൂരുവിൽ സ്കൂളിൽ പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് ജീവനൊടുക്കി. ശിവമോഗ ജില്ലയിലെ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്കൂളിലാണ് സംഭവം നടന്നത്. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ആത്മഹത്യ ചെയ്തത്. പരീക്ഷ എഴുതുന്നതിനിടെ ടോയ്‌ലെറ്റില്‍ പോകണമെന്ന് പറഞ്ഞാണ് കുട്ടി പുറത്തിറങ്ങിയത്.
പിന്നാലെ സ്‌കൂളിന്റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീ താമസിച്ചിരുന്നത്. ആത്മഹത്യയെ തുടർന്ന് സ്കൂളിലെത്തിയ മേഘശ്രീയുടെ മാതാപിതാക്കളെ അധികൃതര്‍ തടഞ്ഞുവച്ചതായും ആരോപണമുണ്ട്.