ആര്‍എസ്എസ്സില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയിരുന്നു, തലസ്ഥാനത്ത് യുവാവ് കുത്തേറ്റ് മരിച്ചതില്‍ ദുരൂഹത

വലിയശാല സ്വദേശി വൈശാഖിനെ(32)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകള്‍ ഏറെ.  രാഷ്ട്രീയ ബന്ധങ്ങളുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് കൊല്ലപ്പെട്ടത്. ചുള്ളിമാനൂര്‍ സ്വദേശിയായ സ്ത്രീയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായാണ് സൂചന.

ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം രാത്രിയാണ് കൃത്യം നടന്നതെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തനകായിരുന്ന വൈശാഖ് പിന്നീട് കോണ്‍ഗ്രസിലേക്ക ചുവടുമാറ്റി. ചില രാഷ്ട്രീയ കേസുകളില്‍ പ്രതിയുമായിരുന്നു.

ഈ അടുത്തിടെ തട്ടുകടയും നടത്തി. ഇതിനിടെയാണ് കൊലപാതകം. അപാര്‍ട്ട്‌മെന്റില്‍ വൈശാഖും കൂട്ടുകാരും ചേര്‍ന്നാണ് താമസിച്ചിരുന്നത്. ഇവരുമായുള്ള തര്‍ക്കമാകും കൊലപാതക കാരണമെന്നാണ് വിലയിരുത്തല്‍.