പതിനെട്ടാം പടി കയറുന്നതിനിടെ പോലീസ് മർദിച്ചു, പ്രതിയുമായി കർണാടക സ്വദേശി

ശബരിമല : സന്നിധാനത്ത് പതിനെട്ടാം പടി കയറുന്നതിനിടെ കർണാടക സ്വദേശിയെ പോലീസ് മർദിച്ചതായി പരാതി. ബംഗളുരു മൈസൂർ റോഡ് ടോൾഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്. രാജേഷിനാണ് (30)​ മർദ്ദനമേറ്റത്. തിരക്ക് നിയന്ത്രിക്കാൻ എന്ന പേരിൽ തികച്ചും നാണക്കേടുണ്ടാക്കുന്ന നടപടിയാണ് ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്

ഞായർ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം,​ ബംഗളുരുവിൽ നിന്ന് 22 അംഗങ്ങളടങ്ങിയ സംഘത്തോടൊപ്പമാണ് രാജേഷ് ശബരിമലയിൽ എത്തിയത്. സംഘത്തിലുണ്ടായിരുന്ന ആറുവയസുകാരൻ രാജേഷിനൊപ്പമാണ് പടി ചവിട്ടിയത്. കൊച്ചുകുട്ടി ആയതിനാൽ പാടി വേഗത്തിൽ കയറാൻ ആയില്ല.

ഇതിൽ പ്രകോപിതരായാണ് പൊലീസുകാർ തന്നെ മർദ്ദിച്ചതെന്ന് രാജേഷ് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവർ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി ദയാനന്ദിനും (24)​ പതിനെട്ടാം പടിയിൽ വച്ച് പൊലീസിന്റെ മർദ്ദനമേറ്റതായി പരാതി ഉണ്ടായി.