തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം കവര്‍ന്ന കേസില്‍ അഞ്ച് പേര്‍ പോലീസ് പിടിയില്‍

മഞ്ചേരി. പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ച് പേര്‍ പോലീസ് പിടിയില്‍. കേസില്‍ പ്രതികളായ അജ്മല്‍, മീത്തല്‍ ജിഷ്ണു, ഷിജു, പീടിക ജിഷ്ണു, സുജുത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം കേസില്‍ ഇനി നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്. പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്മാരാണ് നാല് പേര്‍. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. സംഘം മധുരൈ അഴകര്‍ നഗര്‍ സ്വദേശി ആര്‍ ബാലസുബ്രഹ്‌മണ്യനാണ് പണം നഷ്ടപ്പെട്ടത്.

കഴിഞ്ഞ 16ന് പുലര്‍ച്ചെ പൂക്കോട്ടൂരിലാണ് സംഭവം. മധുര ജ്വല്ലറിയിലെ മാനേജറായ ബാലസുബ്രഹ്‌മണ്യം സുഹൃത്ത് ഗോപാലകൃഷ്ണനൊപ്പം സ്വര്‍ണം വാങ്ങുവനാണ് പൂങ്കോട്ടൂരിലെത്തിയത്. ബസില്‍ നിന്നും ഇറങ്ങിയ ശേഷം നടക്കുമ്പോള്‍ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു.