ഗവർണർക്ക് നേട്ടം, സർക്കാരിന് തിരിച്ചടി, ചാൻസിലർ ബില്ലടക്കം 3 ബില്ലുകൾക്ക് അനുമതി നല്കാതെ രാഷ്ട്രപതി

തിരുവനന്തപുരം∙ ഗവര്‍ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച മൂന്നു ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. 3 ബില്ലുകൾ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞ് രാഷ്ട്പതിയുടെ പരിഗണനയ്ക്ക് അയച്ചു.ഇതോടെ സർവകലാശാലകളുടെ നിയന്ത്രണത്തിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള നീക്കങ്ങൾക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ് രാഷ്ട്രപതിയുടെ തീരുമാനം

ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ [ഭേദഗതി നമ്പർ.2] [സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നു] ബിൽ, 2022.,യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ, 2022 [വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ വിപുലീകരണം],യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബിൽ, 2021 [അപ്പലേറ്റ് ട്രിബ്യൂണൽ പ്രശ്‌നവും സാങ്കേതിക സർവകലാശാലയ്ക്കും മറ്റുമുള്ള മറ്റ് ഭേദഗതികൾ]എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.

ഇതോടെ മൊത്തത്തിൽ 7 ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചു. ഇതിൽ ഒരു ബില്ലിന് മാത്രമാണ് സമ്മതം ലഭിച്ചത്, അതായത് കേരള ലോകായുക്ത ഭേദഗതി ബിൽ, 2022. മറ്റ് ബില്ലുകളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

സർവകലാശാല തലപ്പത്ത് നിന്നും ഗവർണ്ണറേ മാറ്റുന്ന നിയമം കേരളത്തിൽ മാത്രമായി എങ്ങിനെ നടപ്പാക്കാൻ ആകും എന്നും ചോദ്യം ഉയരുന്നു. നടപ്പാകാൻ സാധ്യതയില്ലാത്ത ബില്ലുകൾ ആണിത്. മാത്രമല്ല സർവകലാശാലകൾ സി പി എമ്മിന്റെ ലക്ഷ്യം ആകുന്നതിനു കനത്ത തിരിച്ചടിയും ഗവർണ്ണർ നല്കുന്നു.