കാഫിറുകളെ കൊന്നാൽ സ്വർഗവും അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്ന് വിശ്വസിക്കുന്നവരാണ് രൺജിത് ശ്രീനിവാസനെ വധിച്ചത്

പ്രതീക്ഷിച്ച പോലെ എല്ലാവർക്കും തൂക്കു കയർ. കേസ് അന്വേഷണവും തെളിവ് ശേഖരിക്കലും വാദവും കണ്ട എല്ലാവരും പ്രതീക്ഷിച്ചത് ഇത് തന്നെയാണ്. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി.

കാഫിറുകളെ കൊന്നാൽ സ്വർഗവും പ്രത്യേക അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്ന് പഠിച്ച, വിശ്വസിക്കുന്ന ആൾക്കാരാണ് അഡ്വ. രൺജിത് ശ്രീനിവാസനെ വധിച്ചത്. നിങ്ങൾ പഠിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുണ്ടെങ്കിൽ ഈ കേസിൽ ശിക്ഷായിളവ് ആവശ്യപ്പെട്ട് അപ്പീൽ നൽകരുത്. ഈ 15 പേർക്കെങ്കിലും സ്വർഗം കിട്ടട്ടെ.

പ്രതീക്ഷിച്ച പോലെ എല്ലാവർക്കും തൂക്കു കയർ. കേസ് അന്വേഷണവും തെളിവ് ശേഖരിക്കലും വാദവും കണ്ട എല്ലാവരും പ്രതീക്ഷിച്ചത് ഇത് തന്നെയാണ്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിനും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനും അഭിനന്ദനങ്ങൾ.

ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനും യഥാർത്ഥ പ്രതികളെ തന്നെ പിടിക്കാനും തയ്യാറായ അന്വേഷണ ഉദ്യോഗസ്ഥർ ഏറെ അഭിനന്ദനം അർഹിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പ്രതാപ് ജി. പടിക്കലിനെ നിയമിച്ചപ്പോൾ നെറ്റി ചുളിച്ചപലർക്കും ഇപ്പൊൾ അത് മാറിയിട്ടുണ്ടാവും. ഒപ്പം അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായ ശ്രീദേവി പ്രതാപ്, അഡ്വ. ഹരീഷ് കാട്ടൂർ, അഡ്വ. ശില്പ ശിവൻ എന്നിവർക്കും അഭിനന്ദനങ്ങൾ. നിയമ പോരാട്ടം അവസാനിച്ചിട്ടില്ല എന്ന് അറിയാം. ആദ്യ കടമ്പ വിജയകരമായി മറികടന്നു എന്നേയുള്ളൂ. പോരാട്ടങ്ങൾ നിലയ്ക്കുന്നില്ലായെന്നും സന്ദീപ് വചസ്പതി കൂട്ടിച്ചേർത്തു.