അപകടത്തില്‍ പെട്ടു, ഞാന്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്, ആകെ തകര്‍ന്നുപോയ സമയം കൂടെ നിന്നത് ജീവ, ഷാന്‍ റഹ്‌മാന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് ജീവ ജോസഫ്. അഭിനേതാവ് കൂടിയാണ് അദ്ദേഹം. സരിഗപമ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. സോഷ്യല്‍ മീഡിയകളില്‍ സദീവമാണ് ജീവയും ഭാര്യ അപര്‍ണ്ണയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് ജീവയെ കുറിച്ച് ഷാന്‍ റഹ്‌മാന്‍ പറഞ്ഞ വാക്കുകളാണ്. ജീവ തന്റെ സഹോദരനെ പോലെയാണെന്ന് ഷാന്‍ പറയുന്നു. തന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ജീവയുമായുള്ള ആത്മബന്ധത്തെ കുറിച്ച് ഷാന്‍ പറഞ്ഞത്.

ഇക്കാര്യം താന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലൈ 18 ന് തനിക്ക് ഒരു ആപകടം സംഭവിച്ചു. തന്റെ വണ്ടി ശരിക്കും പോയി. അതുപോലത്തെ ഇടിയായിരുന്നു ഇടിച്ചത്. ഏകദേശം രാത്രി എട്ട് മണിയായി കാണും. പെരുമഴയും. ഞാന്‍ മാത്രമേ വണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. എന്റെ തല ഗ്ലാസില്‍ ഇടിച്ചു. എയര്‍ ബാഗൊക്കെ പുറത്തു വന്നു. മൊത്തം സീനാണ്.

ഞാന്‍ ആഗ്രഹിച്ച് വാങ്ങിയ വണ്ടിയായിരുന്നു അത്. പുറത്ത് ഇറങ്ങി പോയി നോക്കിയപ്പോല്‍ ഫ്രണ്ട് ഇല്ല. അങ്ങനത്തെ ഒരു അവസ്ഥയായിരുന്നു. ആകെ തകര്‍ന്നു പോയി. ആരെയാണ് വിളിക്കേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നൊന്നും അറിയില്ല. അപ്പോള്‍ ആരോ ദുബായില്‍ നിന്ന് ജീവയെ വിളിച്ച് കാര്യം പറഞ്ഞു. എന്നിട്ട് ജീവ എന്നെ വിളിച്ചു. വളരെ കൂളായിട്ട് എന്നോട് കാര്യങ്ങള്‍ തിരക്കി. തനിക്ക് ഒന്നും പറ്റിയില്ല. വണ്ടിയുടെ ഫ്രണ്ട് ഇല്ലെന്ന് പറഞ്ഞു.

അപ്പോള്‍ തന്നെ ഷൂട്ട് നിര്‍ത്തി വെച്ച് ജീവ അവിടേയ്ക്ക് വന്നു. എന്നിട്ട് ഇനി ഇവിടെ നില്‍ക്കണ്ടെന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയില്‍ കൊണ്ടാക്കി. എന്നിട്ട് രാത്രി രണ്ട് ,മൂന്ന് മണിവരെ അവന്‍ ആ റോഡ് സൈഡില്‍ നിന്നു. ക്രൈയിന്‍ വന്ന് ആ വണ്ടി എടുത്തു കൊണ്ട് പോയതിന് ശേഷമാണ് പോയത്. പിന്നീട് പോലീസ് സ്റ്റേഷനില്‍ പോകനും ബാക്കി എല്ലാ കാര്യത്തിനും കൂടെ തന്നെയുണ്ടായിരുന്നു. അന്ന് അവന് അറിയാമായിരുന്നു എന്റെ കൂടെ നിന്നില്ലെങ്കില്‍ ഞാന്‍ തകര്‍ന്നു പോകുമെന്ന്. തന്റെ അനിയാനാണ് ജീവ.-ഷാന്‍ പറഞ്ഞു.

സരിഗമപ വേദിയില്‍ വെച്ചാണ് ആദ്യമായി ഷാനിക്കയെ കാണുന്നത്. ഗോപി ചേട്ടനെ നേരത്തെ കണ്ടിട്ടുണ്ട്. ചേച്ചിയേയും ഗോപി ചേട്ടനേയും കണ്ടതിന് ശേഷമാണ് ഷാനിക്കയെ കാണാന്‍ പോകുന്നത്. ഏറെ ടെന്‍ഷനോടെയാണ് ഞാന്‍ അന്ന് കൈ കൊടുക്കുന്നത്. ആദ്യ ദിവസം ഞാന്‍ പറഞ്ഞ ഒരു ഡയലോഗിനെ ഫസ്റ്റ് റെസ്‌പോന്‍സ് തരുന്നത് ഷാനിക്ക ആയിരുന്നു. അതിന് ശേഷം നമ്മള്‍ എന്ത് പ്ലാന്‍ ചെയ്താലും വേറെ ആര് പ്രതികരിക്കുന്നതിന് ഒരു സെക്കന്‍ഡ് മുമ്പ് ഷാനിക്ക പ്രതികരിക്കുമെന്നുള്ള ധൈര്യത്തിലാണ് തലേദിവസം നമ്മള്‍ ഓരേ സാധനങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. വെറും ഒരു അവതാരകനായിട്ട് വന്ന ആളാണ് ഞാന്‍. ഇപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങാത്ത ഒരു കൂട്ടുകാരനെ പോലെയായി. അത്രയും സ്വാതന്ത്ര്യം എനിക്ക് ആ വവീട്ടിലുണ്ട്. തനിക്ക് സരിഗമപ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളിലെന്നാണ് ഷാനിക്കയെന്ന് ജീവയും പറഞ്ഞു.