സിദ്ധാര്‍ഥന്റെ മരണം, കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി തൃപ്തികരമല്ലെന്ന് വിവരം

വയനാട്. സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളേജ് ഡീനും അസി വാര്‍ഡനും വിശദീകരണം നല്‍കി. സിദ്ധാര്‍ഥന്റെ മരണം അറിഞ്ഞ ഉടനെ നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്തുവെന്നാണ് മറുപടി. പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും വിസിയെ അറിയിച്ചു. തങ്ങളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് വിശദീകരണം.

അതേസമയം ഇരുവരുടെയും മറുപടി വിസിക്ക് തൃപ്തികരമല്ലെന്നാണ് വിവരം. വിശദീകരണം ലഭിച്ചെങ്കിലും ഇവരുവര്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം, ഇരുവരെയും സ്ഥാനത്ത് നിന്നും നീക്കിയേക്കും. ക്യാമ്പസ് ഹോസ്റ്റലില്‍ നടന്ന കാര്യം എന്ത് കൊണ്ട് അറിഞ്ഞില്ലെന്നാണ് വിസി ഇരുവരോടും ചോദിച്ചത്.

തിങ്കളാഴ്ച വൈകുന്നേരത്തിന് മുമ്പ് വിശദീകരണം നല്‍കണം എന്നായിരുന്നു. നിര്‍ദേശം. എന്നാല്‍ ഇരുവരുടെയും അഭ്യര്‍ഥന പ്രകാരം സമയം നീട്ടി നല്‍കുകയായിരുന്നു.