വിഴിഞ്ഞം, ലത്തീൻ സഭക്ക് പിന്തുണയുമായി സീറോ മലബാർ സഭ, വൈദീകരേയും ബിഷപ്പിനെയും പ്രതികളാക്കിയത് അംഗീകരിക്കില്ല

വിഴിഞ്ഞം തുറമുഖം നയം വ്യക്തമാക്കി സീറോ മലബാർ സഭ രംഗത്ത്. വിഴിഞ്ഞം തുറമുഖ നി‍മ്മാണത്തിനെതിരായ സമരത്തിൽ സർക്കാരിനെയും പോലീസിനെയും സി.പി.എമ്മിനേയും നിശിതമായി വിമർശിക്കുകയാണ്‌ സീറോ മലബാർ സഭ. അതോടൊപ്പം സമരം ചെയ്യുന്ന ലത്തീൻ സഭയ്ക്ക് പിന്തുണയും പ്രഖ്യാപിക്കുന്നു. വിഴിഞ്ഞം തുറമുഖ നി‍മ്മാണത്തിനെതിരായ സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ. പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്നും സിറോ മലബാർ സഭ അൽമായ ഫോറം അഭിപ്രായപ്പെട്ടു. വികസനം പറഞ്ഞ് മൽസ്യ തൊഴിലാളികളേ എന്നും കുടി ഒഴിപ്പിക്കുകയാണ്‌. അക്രമം നടന്നതിന്റെ പേരിൽ വൈദീകരേയും ആർച്ച് ബിഷപ്പിനേയും പ്രതികളാക്കി കേസെടുത്തത് അംഗീകരിക്കില്ല. മത്സ്യത്തൊഴിലാളികളുടെ ജീവന്മരണ പോരാട്ടത്തെ സർക്കാർ അസഹിഷ്ണുതയോടെ നേരിടുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അകാരണമായി പ്രതികളാക്കി കേസെടുത്തത് അപലപനീയമാണ്. തീരദേശവാസികളുടെ പുനരധിവാസത്തിന് സർക്കാർ അടിയന്തര അടിയന്തര നടപടി എടുക്കണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

വിഴിഞ്ഞം പ്രശ്നത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും അതിരൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭാ പത്രമായ ദീപികയിൽ മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു. വികസനത്തിൻറെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ഇരകൾ വർഷങ്ങളോളം സമരത്തിലാകുന്നതും അതിനൊടുവിൽ സർക്കാർ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുന്നതും അത് നടപ്പാക്കിക്കിട്ടാൻ വീണ്ടും സമരമാരംഭിക്കുന്നതും ജീവിതവും ജീവനോപാധികളും നഷ്ടപ്പെട്ടവർ സംയമനം നഷ്ടപ്പെട്ട് അക്രമസംഭവങ്ങളിലേക്കും ആത്മഹത്യകളിലേക്കുമൊക്കെ വഴിതെറ്റുന്നതും നിർഭാഗ്യവശാൽ രാജ്യത്ത് ആവർത്തിക്കുകയാണ് എന്ന് സഭയുടെ പത്രം പറയുന്നു. അദാനിക്കുവേണ്ടി വിഴിഞ്ഞത്ത് നിലവിളിക്കുന്നവർ വിചാരിച്ചാൽ കേന്ദ്രത്തിൽ പറഞ്ഞ് അത് അന്വേഷിച്ചു കണ്ടുപിടിക്കാവുന്നതല്ലേയുള്ളൂ. അല്ലെങ്കിൽ ഇത്തരം നുണവ്യാപാരികളെയും ആ സംഭാവന രഹസ്യമല്ലെന്ന് ഏറ്റുപാടി ആടിനെ പട്ടിയാക്കുന്നവരെയും നിലയ്ക്കു നിർത്തണം. ജനരോഷം സമരക്കാർക്കെതിരേ തിരിച്ചുവിടാൻ ശ്രമിക്കുന്ന ചില സമുദായ സംഘടനാ നേതാക്കൾക്കൊപ്പം സർക്കാരും കൈകോർക്കുന്നതായിട്ടാണ് മനസിലാകുന്നത്. സംസ്ഥാനത്തെ മന്ത്രിമാരുടെ നാളുകളായുള്ള പ്രകോപന പ്രസംഗങ്ങളിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മുന്നിൽനിൽക്കുന്നുവെന്നേയുള്ളു എന്നും കത്തോലിക്കാ സഭ മുഖ പത്രം പറയുന്നു. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ നഷ്ടങ്ങൾ സമരക്കാരിൽ നിന്നും ഈടാക്കുന്നതിനെയും സഭയുടെ മുഖപത്രത്തിലൂടെ എതിർക്കുന്നു.

നഷ്ടപരിഹാരം സമരക്കാർ നല്കണം എന്ന് പറയുന്ന പാർട്ടിയും യുവജനസംഘടനയും ഇക്കാലമത്രയും നടത്തിയ സമരാഭാസങ്ങളുടെ നഷ്ടപരിഹാരം കേരളജനതയ്ക്കു കൊടുക്കേണ്ടതല്ലേ? നിങ്ങൾ തല്ലിച്ചതയ്ക്കുകയും എണ്ണമറ്റ വെട്ടുകളാൽ ഇല്ലാതാക്കുകയും ചെയ്ത മനുഷ്യരുടെ കുടുംബങ്ങളോടു നീതി പുലർത്തണമെന്നു തോന്നുന്നില്ലേ? വീണ്ടുവിചാരമില്ലാതെ സിൽവർലൈൻ നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിൻറെപേരിൽ നഷ്ടമായ കോടികളോ?ദീപിക പത്രം ചോദിക്കുന്നു.

, നിസഹായരായ മനുഷ്യരെ വഴിയാധാരമാക്കിയും തീവ്രവാദിയെന്നു വിളിച്ചുമല്ല അതൊന്നും കെട്ടിപ്പടുക്കേണ്ടത്. ഏഴിമലയും മൂലന്പള്ളിയും മുതൽ ഉദാഹരണങ്ങൾ എത്രവേണെങ്കിലുമുണ്ട്. ഓരോ വികസനപദ്ധതിയും പുറന്പോക്കിൽ തള്ളുന്ന മനുഷ്യരുടെ എണ്ണവും നിലവിളിയും വർധിക്കുകയാണ്. വിഴിഞ്ഞത്തെ സംഘർഷം ഒരു ദിവസംകൊണ്ടു സംഭവിച്ചതല്ല. നാലഞ്ചുവർഷത്തെ ചരിത്രമുണ്ട് അതിന്. എല്ലാം അന്വേഷിക്കണം എന്നും ദീപിക പത്രം പറയുന്നു.

ഇതിനിടെ തുറമുഖ നിർമാണസ്ഥലത്തേക്ക് ഹിന്ദു ഐക്യവേദി പ്രകടനം നടത്തി. വൻ ജനാവലിയായിരുന്നു പ്രകടനത്തിൽ പങ്കെടുത്തത്.പൊലീസ് വിലക്കു ലംഘിച്ചു നടന്ന പ്രകടനം മുല്ലൂർ ശ്രീഭദ്രകാളി ദേവിക്ഷേത്രത്തിനു സമീപം പൊലീസ് തടഞ്ഞു. തുറമുഖം യാഥാർഥ്യമാക്കുക, ഹൈക്കോടതി വിധി നടപ്പാക്കുക, വിഴിഞ്ഞം സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നൂറുകണക്കിനു പേർ പങ്കെടുത്ത പ്രകടനം സമാധാനപരമായിരുന്നു. ഒരു ഭാഗത്ത് പോർട്ടിനെ അനുകൂലിക്കുകയും എതിർക്കുന്നവർക്ക് രഹസ്യമായി ഒത്താശയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഗതികെട്ട അവസ്ഥ തുടരാൻ പാടില്ലെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർ പറഞ്ഞു.

ശബരിമല വിഷയത്തിൽ ഉണ്ടായ നാവ് വിഴിഞ്ഞം സംഭവത്തിൽ മുഖ്യമന്ത്രിക്കില്ലെന്ന് അവർ ആരോപിച്ചു.വിദേശപണം പറ്റുന്ന വിദേശ ചരന്മാരായ ഒരു പിടി ആൾക്കാരെ കൊണ്ട് സർക്കാരാണ് വിഴിഞ്ഞത്തെ ഇന്നത്തെ സ്ഥിതി വഷളാക്കിയത് എന്നും അവർ ആരോപിച്ചു. തുറമുഖ നിർമാണത്തിനായി ലോഡുമായി എത്തിയ ലോറികളെ തടഞ്ഞ് വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് അന്വേഷണം നടത്തണം. ഇവിടെയുള്ളത് പരാജയപ്പെട്ട ജില്ലാ ഭരണകൂടമാണ്. ജില്ലാ കലക്ടറെ മാറ്റി വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തരായ ഭണാധികാരികളെ കൊണ്ടുവരണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.