കല്ലമ്പലം സ്വദേശിയായ സജീറിന്റെ കഥയാണ് കർമ ന്യൂസ് പുറത്തു വിടുന്നത്. ഷാഹിർ എന്ന യുവാവിനൊപ്പമാണ് സജീർ 11 കൊല്ലം ജീവിച്ചത്. ഞാൻ ഭാര്യയും അവൻ ഭർത്താവുമായാണ് ജീവിച്ചത്. ശസ്ത്രക്രിയ ചെയ്ത് സ്ത്രീയാകാമെന്ന് പറഞ്ഞിട്ട് പോലും സമ്മതിച്ചിരുന്നില്ല. നല്ല സന്തോഷത്തിലായിരുന്നു ഞങ്ങൾ. അടുത്തിടെ ഒരു യാത്രക്കിടെ ഷാഹിറിന് അപകടം സംഭവിച്ചു. അതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഡ്രൈവറായ ഷാഹിർ ഇടക്കിടെ യാത്രകൾക്ക് പോകുമായിരുന്നു. അപകടം സംഭവിച്ചെന്നറിഞ്ഞ് ഫോൺ വിളിച്ചപ്പോൾ ഒരു പെൺകുട്ടിയാണ് ഫോണെടുത്തത്. കാവേരി എന്നായിരുന്നു യുവതിയുടെ പേര്. എന്റെ കൂടെ ജീവിച്ചിട്ടും മറ്റൊരു സ്ത്രീയുടെ സുഖം അവൻ തേടിപ്പോയെന്ന് ആ സമയമാണ് ഞാൻ മനസിലാക്കിയത്. എന്നോട് വിശ്വാസ വഞ്ചന കാണിച്ചെങ്കിലും ഞാൻ ക്ഷമിക്കാൻ തയ്യാറാണെന്നും സജീർ കർമ ന്യൂസിലൂടെ പറഞ്ഞു.
എന്റെ കയ്യിൽ നിന്നും നിരവധി പണവും സ്വർണ്ണവും ഷാഹിറും വീട്ടുകാരും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ ഷാഹിറിനെ എന്നെ കാണിക്കാൻ പോലും വീട്ടുകാർ തയ്യാറല്ല. ഗ്രില്ലടച്ച് പൂട്ടിയിട്ടിരിക്കുകയാണ്. അപകടത്തിനു പിന്നാലെ നിരവധി പണം അവർക്ക് കിട്ടി. മുഖ്യമന്ത്രിയുടെ അടുത്ത് വരെ പോയി പരാതി നൽകി പണം വാങ്ങിച്ചു കൊടുത്തത് ഞാനാണ്.
എന്റെ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയപ്പോൾ പോലീസ് ആക്ഷേപിച്ച് ഇറക്കി വിട്ടു. ഒന്നെങ്കിൽ ആണായി അല്ലെങ്കിൽ പെണ്ണായി ജീവിക്കാനാണ് അവർ പറഞ്ഞത്. ഷാഹിറിന്റെ ഉമ്മയും അനിയത്തിയും എന്നോട് പോയി ചാകാൻ പറഞ്ഞു. അവൻ എന്നെ ഒരിക്കലും ചതിച്ചിട്ടില്ല. എനിക്ക് അവനെ കാണണമെന്നും അഞ്ച് മിനിറ്റ് സംസാരിക്കണമെന്നുമാണ് ആവശ്യം. അതിന് പോലും വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും സജീർ പറയുന്നു
വീഡിയോ കാണാം