വിവാഹശേഷം രണ്ടു വീട്ടിലേക്ക് പോകണമെന്ന ആശങ്ക, ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ

വിവാഹശേഷം പിരിയുന്നത് ചിന്തിക്കാൻ പോലും വയ്യെന്ന സങ്കടത്താൽ ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാരെത്തി. തലവടി ഇലയനാട്ട് വീട്ടിൽ ഇ എൻ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട പെൺമക്കളായ പവിത്രയും സുചിത്രയുമാണ് ഒരേ ദിവസം ഒരേ വേദിയിൽ വിവാഹിതരായത്‌. പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ, രത‍്നമ്മ ദമ്പതികളുടെ ഇരട്ട ആൺമക്കളായ അനുവും വിനുവുമാണ്‌ ഇരുവർക്കും വരണമാല്യം ചാർത്തിയത്. ഇത്ര നാളും ഒപ്പമുണ്ടായിരുന്ന സഹോദരിയെ പിരിയാൻ കഴിയില്ലെന്ന തീരുമാനമാണ് ഇരട്ടകളായ വരന്മാർക്ക് വേണ്ടി തിരയാൻ കാരണമായത്.

ഞായറാഴച്ച 12.15-ന് തലവടി മഹാഗണപതി ക്ഷേത്ര നടയിൽ വെച്ചായിരുന്നു വിവാഹം. കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉണ്ടും, ഉറങ്ങിയും കഴിഞ്ഞിരുന്ന പവിത്രയും സുമിത്രയും വിവാഹ ശേഷം ഒരു വീട്ടിൽ എത്തുന്ന ആശ്വാസത്തിലാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങുകൾ നടന്നെങ്കിലും വരണമാല്യത്തിൽ ഇരുവരേയും കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.

കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉണ്ടും, ഉറങ്ങിയും കഴിഞ്ഞിരുന്ന പവിത്രയും സുമിത്രയും വിവാഹ ശേഷം ഒരു വീട്ടിൽ എത്തുന്ന ആശ്വാസത്തിലാണ്. പെൺമക്കളെ ഒരേ വീട്ടിലേക്ക് കൈപിടിച്ച് അയയ്ക്കുന്ന ആശ്വാസത്തിലാണ് പവിത്രയുടേയും സുചിത്രയുടേയും മാതാപിതാക്കളുമുള്ളത്.