ഉദയ്പൂർ കൊല: മുസ്ലിം തീവ്രവാദികളുടെ പകവീട്ടൽ, നബി വിരുദ്ധ പരാമർശത്തിനെതിരെ കഴുത്തറുത്ത് പകവീട്ടി.

ന്യൂഡൽഹി/ ഉദയ്പൂർ കൊല നബി വിരുദ്ധ പരാമർശത്തിനെതിരെ തീവ്രവാദികൾ നടത്തിയ പകരം വീട്ടലാണെന്നു എൻ ഐ എ യുടെ കണ്ടെത്തൽ. നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്നു രണ്ടു പാകിസ്ഥാൻ തീവ്രവാദികൾ പ്രതികളോട് നിർദ്ദേശിച്ചതായി എൻഐഎ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉദയ്പൂർ കൊലക്ക് പിന്നിൽ ഉള്ള പാക് ബന്ധം എൻഐഎ സ്ഥിരീകരിച്ചിരിക്കുകയാണ്.

കേസിൽ അറസ്റ്റിലായവർക്ക് പാക് ബന്ധമെന്ന് എൻഐഎ ആണ് വെളിപ്പെടുത്തിയി രിക്കുന്നത്. കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർക്ക് പാകിസ്ഥാനിൽ നിന്നുള്ള സൽമാൻ ഹൈദർ, അബു ഇബ്രാഹിം എന്നിവർ കൊലപാതകം നടത്താനായി നിർദേശം നൽകുകയായിരുന്നു. ‘എന്തെങ്കിലും വലുതായി ചെയ്യണ’മെന്ന് സൽമാൻ ഭായ് എന്നയാൾ പ്രതികളിൽ ഒരാൾക്ക് നിർദേശം നൽകി. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂർ കേസിന് ബന്ധമുണ്ടെന്നാണ് എൻ ഐ എ ഈ സാഹചര്യത്തിൽ സംശയിക്കുന്നത്.

പാകിസ്ഥാനിൽ നിന്നുള്ള രണ്ടുപേരാണ് കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാർ. ഇത് വ്യക്തമാകുന്ന തെളിവുകൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികളോട് ഇവർ നിർദ്ദേശിച്ചതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്.

കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർക്ക് പാകിസ്ഥാനിൽ നിന്നുള്ള സൽമാൻ ഹൈദർ, അബു ഇബ്രാഹിം എന്നിവർ കൊലപാതകം നടത്താനായി നിർദേശം നൽകിയിരുന്നു. എന്തെങ്കിലും വലുതായി ചെയ്യണമെന്ന് സൽമാൻ ഭായ് എന്നയാളാണ് പ്രതികളിൽ ഒരാൾക്ക് നിർദേശം നൽകിയിരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂർ കേസിന് ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇതോടെ എൻ ഐ ക്ക് ലഭിച്ചിരിക്കുന്നത്.

പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തുന്നത്. പട്ടാപ്പകൽ കടയിൽ കയറി കനയ്യലാലിനെ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവർ ഭീഷണിപ്പെടുത്തു കയുണ്ടായി.

46 കാരനായ കനയ്യ ലാലിന്റെ ശരീരത്തിൽ 26 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു വെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഭീകര സംഘടനയായ ഐഎസ് ശൈലിയാണ് കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിൽ ഭീകരർ സ്വീകരിച്ചിരിക്കു ന്നത്. കനത്ത സുരക്ഷയ്‌ക്കൊടുവിലാണ് പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.