ഡോ. വന്ദനാ ദാസിന്റെ വീട്ടിൽ എത്തിയ മന്ത്രി വീണാ ജോർജ് ഗ്ളിസറിൻ തേച്ച് കരയുകയായിരുന്നു എന്ന് മുൻ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.മരിച്ച ഡോക്ടറുടെ വീട്ടിൽ ചെന്നിട്ട് ജനരോക്ഷം ഭയന്ന് അവിടെ നിന്ന് തിരികെ പോരാൻ ഗ്ളിസറിൻ തേച്ച് മന്ത്രി കരഞ്ഞ് കാണിക്കുകയായിരുന്നു അത്രേ. മന്ത്രിയുടേത് കഴുതക്കണ്ണീരാണ്. ആര് മരിച്ചാലും തനിക്ക് ഭരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എസ്പി ഓഫീസിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
പിണറായി വിജയന്‍ രാജിവെക്കണമെന്ന് ഞാന്‍ പറയില്ല. കാരണം, അദ്ദേഹം രാജിവെക്കില്ല. എന്തുചെയ്താലും രാജിവെക്കില്ല. മലവെള്ളപ്പാച്ചില്‍ വന്നാല്‍പോലും പിണറായി രാജിവെക്കുന്ന പ്രശ്‌നമില്ല. പക്ഷേ, ജനങ്ങള്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ മുന്നിലാണ് ഈ നാടകം കളിക്കുന്നത്. തുടക്കംമുതല്‍ പ്രതിയെ രക്ഷിക്കുന്നതിനുള്ള നടപടിയാണ് എടുത്തതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.