നിലവിലെ കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കി, ചൈനയ്ക്ക് ഇന്ത്യയുടെ കർശന നിർദേശം

ന്യൂഡല്‍ഹി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുയുമായി കൂടിക്കാഴ്ച നടത്തി. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷ ആദ്യമായിട്ടാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

നിലവിലെ കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ അടിത്തറയും ഇല്ലാതാക്കിയെന്ന് അദ്ദേഹം ചൈനീസ് പ്രതിരോധമന്ത്രിയെ അറിയിച്ചു. ഉഭയകക്ഷി കരാറുകള്‍പ്രകാരം പ്രശ്‌നപരിഹാരം ഉണ്ടാകണം. പ്രശനം പരിഹരിക്കുന്ന മുറയ്ക്ക് അതിര്‍ത്തിയില്‍ നിന്നും യുക്തിസഹമാി പിന്മാറ്റം തുടരുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ലി ഷാഭ്ഫു ഇന്ത്യയില്‍ എത്തിയത്. വിഷയത്തില്‍ സൈനിക തലത്തില്‍ 18 തവണ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയെ തുടര്‍ന്ന് ലഡാക്ക്, പാംഗോങ്, ഗല്‍വാന്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം ഒഴിവാക്കി. ചൈന വ്യാപകമായി സ്ഥലം കയ്യേറിയ ഡെംചോങ്, ഡെപ്‌സാങ് മേഖലയില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.