ക്രിസ്മസിന് മലയാളികള്‍ അടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്കുകള്‍ ഇങ്ങനെ

ബവ്‌റിജസ് കോര്‍പറേഷന്‍ ക്രിസ്തുമസ് തലേന്ന് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 51.65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 47.54 കോടി രൂപ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. 47.54 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായത്. സംസ്ഥാനത്താകെ 270 ഔട്ട്ലറ്റുകളാണ് കോര്‍പ്പറേഷനുള്ളത്.

ഇത്തവണ നെടുമ്പാശേരിയിലെ ഔട്ട്‌ലറ്റാണ് കൂടുതല്‍ മദ്യം വിറ്റത്. 63.28 ലക്ഷം രൂപയുടെ വില്‍പനയാണ് ക്രിസ്മസ് തലേന്ന് നെടുമ്ബാശ്ശേരിയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 51.30 ലക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്. വില്‍പ്പന നടത്തിയത് 53.74 ലക്ഷം രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇവിടെ 51.23 ലക്ഷം രൂപയുടെ മദ്യം വിറ്റു.

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് തലേന്ന് 9.46 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 8.26 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കൗണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പന ഈ വര്‍ഷം 15 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനകേന്ദ്രം കൊടുങ്ങല്ലൂരിലേതാണ്. 56 ലക്ഷം. കഴിഞ്ഞ വര്‍ഷം ഇവിടെ 44 ലക്ഷം രൂപയുടെ മദ്യമായിരുന്നു വിറ്റത്.

ആലപ്പുഴ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റാണ് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത്. 55 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം 35 ലക്ഷം രൂപയുടെ മദ്യമായിരുന്നു ഇവിടെ വിറ്റത്. സംസ്ഥാനത്ത് ആകെ 36 ഔട്ട്‌ലെറ്റുകളും മൂന്ന് ബിയര്‍ പാര്‍ലറുകളുമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.