മലപ്പുറത്ത് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് യുവാവ് മരിച്ചു

മലപ്പുറം. സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. മൂന്ന് പേരടങ്ങിയ സംഘമാണ് അക്രമണം നടത്തിയത്. കുഴിയംപറമ്പ് സ്വദേശി പ്രജിത്താണ് മരിച്ചത്. സംഭവത്തില്‍ കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഴിയംപറമ്പ് സ്വദേശി നൗഫലിനാണ് കുത്തേറ്റത്.

അതേസമയം ഇവരെ കുത്തിയ കേസില്‍ രണ്ട് പേരെ പോലീസ് പിടികൂടിയതായിട്ടാണ് വിവരം. എടവണ്ണ പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ട് പേരാണ് പോലീസ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് കുഴിയംപറമ്പ് ജിഎല്‍പി സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. ഓട്ടോയില്‍ എത്തിയ സംഘം നൗഫലുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇത് അന്വേഷിക്കുവനാണ് പ്രജിത്ത് എത്തിയത്. തുടര്‍ന്ന് നൗഫലിനെ കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന്റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു.

കുത്തേറ്റ പ്രജിത്ത് ഒടുന്നതിനിടെ റോഡില്‍ വിണു. ഈ സമയം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.