തിരുവനന്തപുരം: ആര്.എസ്.പി. മുൻ ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന് (82) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കോളേജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന് പി.എസ്.സി. അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.
ഈ മാസം നടന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു.മൃതദേഹം ബുധനാഴ്ച രാവിലെ 11.30 മുതല്‍ സംസ്ഥാനസമിതി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് രണ്ട് മണിയോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിക്കും.