പ്രധാനമന്ത്രിയെ കൊല്ലുമെന്ന ഭീഷണിയുമായി തിരുവനന്തപുരത്ത് ഭീഷണി. അഞ്ജാത കാർ കണ്ടെത്തിയത് തലസ്ഥാനത്ത് പട്ടത്ത് നിന്നാണ്. യുപി രജിസ്‌ട്രേഷന്‍ കാറാണ് പോലീസ് കണ്ടെത്തിയത്. കാറിന്റെ ബോഡിയിലെല്ലാം മോദിയെ വധിക്കുമെന്നാണ് എഴുതിയിരിക്കുന്നത്. മീററ്റ് സ്വദേശി ഓംകാര്‍ പിയെന്ന ആളുടെയാണ് ഈ കാറെന്നാണ് സൂചന. ഇതില്‍ ഗുരുതര വീഴ്ച,മോദിയെ കൊല്ലുമെന്ന വാചകം എഴുതി കേരളത്തിലുടനീളം പാഞ്ഞ ഈ കാര്‍ ഇപ്പോഴാണ് പോലീസ് പിടികൂടുന്നത്.
പഞ്ചാബിനു ശേഷം നരേന്ദ്ര മോദിക്കെതിരായ നീക്കം പുറത്ത് വരുന്നത് കേരളത്തിൽ നിന്നാണ്. ഒരു കാര്യം ഉറപ്പാണ്. മുമ്പ് പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും കൊലപ്പെടുത്തിയ അതേ ആസൂത്രണം ഇപ്പോൾ അണിയറയിൽ നടക്കുന്നു. ഇതിന്റെ അരങ്ങ് ഒരുങ്ങുന്നതാവട്ടേ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. മോദിയെ കൊല്ലും എന്നെഴുതിയ ഈ കാർ കേരളമാകെ സഞ്ചാരം നടത്തിയിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ച്ച ഉണ്ടായിരിക്കുകയാണ്.
ചെറിയൊരു രൂപമാറ്റം വരുത്തിയാല്‍ എംവിഡി പിടിച്ച് നിര്‍ത്തി പെറ്റിയടിക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് കാറില്‍ എഴുതി വെച്ച് താലസ്ഥാന വരെ പാഞ്ഞെത്തിയ കാര്‍ ഇപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പട്ടം റോയല്‍ ക്ലബില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു. പഞ്ചാബ് സ്വദേശിയുടെ പേരിലാണ് വാഹനം. ക്ലബില്‍ ബഹളം ഉണ്ടാക്കിയതിന് ശേഷം ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയിരുന്നു. പുല്‍വാമ ആക്രമണം, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാചകങ്ങള്‍ കാറിലെഴുതിയിരിക്കുന്നത്. ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. യുപി രജിസ്ട്രേഷന്‍ വാഹനമാണിത്.
കാര്‍ കേരളം കടന്നതിന് ശേഷമാകണം മോദിയെവധിക്കുമെന്ന തരത്തിലുള്ള വാചകങ്ങള്‍ എഴുതിയിരിക്കുന്നത്. ജയ് കിസാന്‍ ജയ് ജവാന്‍,കില്‍ മോദി,തുടങ്ങിയ വാചകങ്ങളാണ് എഴുതിയിരിക്കുന്നത്. കാറില്‍ നിന്ന്ഇ ലക്ട്രോണിക്‌സകേബിളുകള്‍,വാഷറുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഓം കാര്‍ സിഗ്ണ് കാര്‍ ഉടമം. മീററ്റാണ് രജിസ്‌ട്രേഷന്‍ അഡ്രസ്സ്. മോദിയെ വധിക്കുമെന്ന വലിയ കൊലവിളി നടത്തുന്നവരാണ് പഞ്ചാബില്‍ ഉള്ളത്. പഞ്ചാബില്‍ തന്നെയാണ്മോദിയ്ക്ക് സുരക്ഷാ വീഴ്ച ഉണ്ടായതും. തുടര്‍ന്നിപ്പോള്‍ ഒരു മീററ്റി് സ്വദേശിയുടെ കാര്‍ അതും മോദിയെ കൊല്ലുമെന്ന ആഹ്വാനത്തോടെ കേരളത്തില്‍ വലിയ ദുരൂഹതയാണ് ഉയര്‍ന്നിരിക്കുന്നത്.