ബാക്കിലെ ബാ​ഗ് എഐ ക്യാമറയിൽ പതിഞ്ഞു, 500 രൂപ ഫൈൻ അടക്കണമെന്ന് ഉത്തരവ്

എഐ കാമറയിൽ ബാ​ഗുകളെ പോലും ആളായി കരുതി ഫൈൻ വരുന്ന കാലം. അത്തരത്തിൽ ഒരു ചലാൻ പോയിരിക്കുന്നത് തൃശൂർ ആർടിഒയിൽ നിന്നാണ്. പുറകിലിരിരിക്കുന്ന സ്ത്രീ ധരിച്ച ബാ​ഗ് ആളാണെന്ന് കരുതി മൂന്നു പേർ ഒരേ സമയം സഞ്ചരിച്ചു എന്നു കാട്ടി 500 രൂപ ഫൈൻ അടക്കണമെന്നാണ് ഉത്തരവ്.

അതേ സമയം എഐ ക്യാമറയിൽ കുടുങ്ങിയ പോലീസ് വാഹനം പിഴ അടയ്ക്കുന്നില്ലെന്ന് പരാതി. കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്ന കൺട്രോൾ റൂമിലെ സിആർവി എട്ട് വാഹനമാണ് തുടർച്ചയായി നിയമലഘനം നടത്തുന്നത്.

ചാവറ പോലീസ് സ്‌റ്റേഷൻ പരിധിയിൽ മാത്രം വാഹനം 31 തവണയാണ് നിയമലംഘനം നടത്തിയത്. യാത്രക്കാർ സീറ്റ് ബെൽറ്റ് ഇടാത്ത കുറ്റത്തിനാണ് കൂടുതൽ തവണയും പിഴ ലഭിച്ചത്. പിഴ ഇനത്തിൽ മാത്രം 23000 രൂപയാണ് അടയ്ക്കാനുള്ളത്. ഇതിൽ അഞ്ച് തവണ വീതം 2500 രൂപ അടച്ചു.

വാഹനം സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ്. പിഴ ലഭിക്കുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. അതേസമയം പോലീസ് വാഹനം ഗതാഗത നിയമം ലംഘിച്ചാൽ മോട്ടോർവാഹന വകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ അടയ്ക്കണം എന്നാണ് ഡിജിപിയുടെ ഉത്തരവ്.