ടാറ്റൂ മീടൂ വിനേക്കാള്‍ നോവിക്കുന്നത് കിടക്കപ്പായയില്‍ മകളെ കൊത്തിപ്പറിക്കുന്നത് കണ്ടു നിസ്സഹായയായി കരഞ്ഞ അമ്മയുടെ വിലാപമാണ്, അഞ്ജു പാര്‍വതി പറയുന്നു

കുറച്ച് ദിവസങ്ങളായി ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതികള്‍ പരാതി നല്‍കിയതും ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിലായതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയുമായി. എന്നാല്‍ ഈ സംഭവം പൊക്കിപിടിക്കുന്നവരോട് പരമപുച്ഛമെന്ന് പറയുകയാണ് അഞ്ജു പാര്‍വതി പ്രഭീഷ്. കാ3രണം മറ്റൊന്നുമല്ല മലപ്പുറത്ത് മനോവൈകല്യമുള്ള ഒരു പെണ്‍കുട്ടി കിടപ്പു രോഗിയായ അമ്മയുടെ കണ്മുന്നില്‍ വച്ച് റേപ്പ് ചെയ്യപ്പെട്ടപ്പോള്‍ പ്രതികരിക്കാത്തവരാണ് ടാറ്റു വിഷയത്തില്‍ പ്രതികരിക്കുന്നതെന്ന് അഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പട്ടി പെറ്റു കിടന്ന കുറെയേറെ അന്തിണി പ്രൊഫൈലുകള്‍ക്ക് ഇന്ന് രാവിലെ മുതല്‍ ജീവന്‍ വച്ചിട്ടുണ്ട്. അത് കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ്’ ടാറ്റൂ സ്റ്റുഡിയോയില്‍ വച്ചു നടന്ന മീറ്റൂ ആരോപണവുമായി ബന്ധപ്പെട്ട് അതിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണെന്ന് കാണുമ്പോള്‍ തോന്നുന്നത് പരമപുച്ഛം മാത്രമാണു്. അതിന് കാരണം മീ ടൂ ആരോപണങ്ങളോടോ അത് ഉന്നയിച്ചവരോടോ ഉള്ള വിരോധമോ ഒരു ഞരമ്പന്റെ ആഭാസത്തിനു കുട പിടിക്കുന്നത് കൊണ്ടോ ഒന്നുമല്ല. മറിച്ച് ഇവിടുത്തെ സോ കോള്‍ഡ് ലിബറല്‍ സ്ത്രീപക്ഷ അന്തിണികളുടെ പീഢനങ്ങളോടുള്ള ഇരട്ടത്താപ്പ് സമീപനം കൊണ്ടാണ്.

മലപ്പുറത്ത് മനോവൈകല്യമുള്ള ഒരു പെണ്‍കുട്ടി കിടപ്പു രോഗിയായ അമ്മയുടെ കണ്മുന്നില്‍ വച്ച് റേപ്പ് ചെയ്യപ്പെട്ടപ്പോള്‍ തോന്നാത്ത വ്യസനവും രോഷവും ഒക്കെ ടാറ്റൂ മീറ്റൂവിനോട് കാണിക്കുമ്പോള്‍ നാണമാവുന്നില്ലേ സ്ത്രീകളെ നിങ്ങള്‍ക്ക്? ആണ്‍തുണയില്ലാത്ത വീട്ടില്‍ പാതി തളര്‍ന്ന ശരീരവുമായി കിടക്കുന്ന ഒരമ്മയുടെ മുന്നില്‍ പാതിരാത്രി വാതില്‍ തള്ളിത്തുറന്ന് ഒരു ബോണ്‍ ക്രിമിനല്‍ അവരുടെ മനോവൈകല്യമുള്ള മകളെ പിച്ചിച്ചീന്തി എന്നറിയുമ്പോള്‍ തികഞ്ഞ നിസ്സംഗത പാലിച്ച മനുഷ്യര്‍ക്ക് ഈ അബ്യൂസിനെ വിമര്‍ശിക്കാന്‍ എന്തവകാശം?

ഇരയുടെ പ്രിവിലേജ് നോക്കി മാത്രം വേട്ട ക്കാരനെതിരെ കുരക്കുന്ന നിന്റെയൊക്കെ ശൗര്യം വെറും കാപട്യം നിറഞ്ഞതാണെന്ന് അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍ക്ക് മനസ്സിലാവും. സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുന്നത് ഓരോരുത്തരുടെയും ചോയ്‌സ് തന്നെയാണ്. അതിന് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതും തികച്ചും പേഴ്‌സണല്‍ ചോയ്‌സ്. അതൊക്കെ ശരി തന്നെയാണ്. അനുകൂലമായ സാഹചര്യങ്ങള്‍ നമ്മളാല്‍ തന്നെ വേട്ടക്കാരനായി സൃഷ്ടിക്കപ്പെട്ടിട്ട് ,പ്രതികരിക്കാനുള്ള അല്ലെങ്കില്‍ ഉറക്കെ നോ പറയാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും മിണ്ടാതിരുന്നു പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞ് പ്രതികരിക്കുമ്പോള്‍ അത് ഏറ്റുപ്പിടിച്ച് ഐക്യദാര്‍ഢ്യം നല്‍കുന്നവര്‍ എന്തുകൊണ്ട് കണ്മുന്നില്‍ നടന്ന ഏറ്റവും ബ്രൂട്ടല്‍ ആയ റേപ്പ് കണ്ടില്ലെന്ന് നടിക്കുന്നു? എല്ലാ പെണ്ണും ഒരു പോലെയാണെന്നും ഒരുവനാല്‍ ബലമായി പീഡിക്കപ്പെടുമ്പോള്‍ ഏതൊരു പെണ്ണിനും തോന്നുന്ന വേദനയും അപമാനവും ഒരുപോലെയാണ് എന്നും ഇവറ്റകള്‍ എന്തേ മനസ്സിലാക്കുന്നില്ല?

അങ്ങനെ മനസ്സിലാക്കാന്‍ ഇവര്‍ക്കൊന്നും കഴിയാത്തത് പെണ്ണിന്റെ സ്വത്വം എന്നതുകൊണ്ട് ഇവര്‍ മനസ്സിലാക്കുന്നത് ഇടതുവശം ചെരിഞ്ഞ് മാത്രം നടക്കുന്ന, നവോത്ഥാന മതിലു കെട്ടാന്‍ ഇഷ്ടിക ചുമക്കുന്ന ആര്‍പ്പോ ആര്‍ത്തവവും യോനി കവാടങ്ങളും പ്രതിഷേധ സൂചകങ്ങള്‍ ആക്കുന്ന, പ്രണയങ്ങള്‍ ഗുല്‍മോഹര്‍ ചോട്ടില്‍ മാത്രം ചുവക്കുന്ന ബിംബങ്ങളെന്നതുകൊണ്ടാണ്. ടാറ്റൂ മീടൂ വിനേക്കാള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എന്നെ നോവിക്കുന്നത് കിടക്കപ്പായയില്‍ കിടന്നുകൊണ്ട് മകളെ കൊത്തിപ്പറി ക്കുന്നത് കണ്ടു നിസ്സഹായയായി കരഞ്ഞ ഒരമ്മയുടെ വിലാപമാണ്. വാതില്‍ ചവിട്ടി തുറന്ന ഒരു മൃഗം തന്നെ ആക്രമിപ്പിച്ചപ്പോള്‍ അരുതെന്ന് വിളിച്ചു കരഞ്ഞു അവനോടു മാനത്തിനായി കേണ ഒരു കൊച്ചുപെണ്ണിന്റെ രോദനമാണ് .