കോവളത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം, തരൂരിന്റെ വാഹനം തടഞ്ഞു

തിരുവനന്തപുരം: കോവളത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കോവളം ഹാർബർ സ്കൂളിലെ ബൂത്തിലേക്ക് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എത്തിയതോടെയാണ് ഇരുവിഭാ​ഗം പ്രവർത്തകരും ഏറ്റുമുട്ടിയത്.

തരൂരിന്റെ വാഹന തടഞ്ഞ്, സിപിഎം പ്രവർത്തകർ പ്രകോപനപരമായി പെരുമാറി എന്ന് യുഡിഎിന്റെ പരാതി.ഇടതുപ്രവർത്തകരെ തടയാനായി യുഡിഎഫ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി.

ഇതിനിടെ ശശി തരൂർ പോളിങ് ബൂത്തിലെത്തി വോട്ടർമാരേയും പ്രദേശവാസികളെയും കണ്ടു. വലിയ പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരെ നിയന്ത്രിക്കാൻ പാടുപെട്ടു. പിന്നീട് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരടക്കം ഇവിടേക്കെത്തിയാണ് പ്രവർത്തകരെ രണ്ടുഭാ​ഗത്തേക്ക് മാറ്റിയത്.