ഒരു ഭാര്യക്ക് കാണാന്‍ കഴിയാത്ത കാഴ്ചയാണ് ഞാന്‍ കണ്ടത്, ജീവനൊടുക്കാന്‍ ശ്രമിച്ചു, ദീപ്തി കല്യാണി പറയുന്നു

വ്യത്യസ്ത ഫോട്ടോഷൂട്ടിലൂടെയും റിയാലിറ്റി ഷോകളിലെ ഡാന്‍സ് പെര്‍ഫോര്‍മന്‍സുകളിലൂടെയും ശ്രദ്ധേയയായ താരമാണ് ദീപ്തി കലാണി. സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗം സൃഷ്ടിച്ചത് സില്‍ക്ക് സ്മിതയെ അനുകരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ദീപ്തി. താരത്തിന് സ്ത്രീയായി മാറാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനായി ശരീരം നല്‍കേണ്ടി വന്ന ദുര്‍വിധിയില്‍ നിന്നുമാണ് ഇന്ന് കേരളം അറിയപ്പെടുന്ന നിലയിലേക്ക് ദീപ്തി കല്യാണി മാറിയത്. ഇപ്പോള്‍ ദീപ്തിയുടെ ഒരു മുന്‍കാല വീഡിയോ വീണ്ടും വൈറല്‍ ആവുകയാണ്. തന്റെ ജീവിതത്തെ കുറിച്ചാണ് താരം പറയുന്നത്.

ദീപ്തിയുടെ വാക്കുകള്‍ ഇങ്ങനെ, എന്റെ ജീവിതം മടുത്തു ആത്മഹത്യ ചെയ്യണം എന്ന് തോന്നിയ കുറെ സമയങ്ങള്‍ ഉണ്ടായിരുന്നു എന്റെ ജീവിതത്തില്‍. വേറെ ഒന്നും അല്ല. ഞാന്‍ എന്റെ ചെറുപ്പകാലത്ത് ഒത്തിരി അനുഭവിച്ചിട്ടുണ്ട്. സഹോദരന്‍, കസിന്‍സ്, ഇവരുടെയൊക്കെ അടുത്തുനിന്നും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കാരണം ആണ്‍കുട്ടിയായി ജനിച്ചു എന്നിട്ട് സ്ത്രീകളെ പോലെ ആകുന്നു എന്നതാകാം അവര്‍ എന്നില്‍ കണ്ട തെറ്റ്. ഒരുപാട് അടിച്ചിട്ടുണ്ട്, പരിഹസിച്ചിട്ടുണ്ട്. കാര്‍ക്കിച്ചു തുപ്പിയിട്ടും ഉണ്ട് എന്നെ അവര്‍്.

അന്നൊക്കെ തോന്നിയിരുന്നു എന്തിനാണ് ജനിച്ചത് എന്ന്. അമ്മയുടെ മുഖത്തുനോക്കി എന്റെ മനസ്സില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു എന്തിനാണ് എനിക്ക് ജന്മം തന്നതെന്ന്. ഒരുപാട് വലിയ കുടുംബം ആയിരുന്നു എന്റേത്. എന്നാല്‍ പിന്നീട് എന്നെ അവിടെ നിന്നും ഇറക്കിവിട്ടു. ആ സമയത്ത് മരിക്കാന്‍ വരെ തോന്നിയിട്ടുണ്ട്. ഇട്ടിരിക്കുന്ന ഒരു വസ്ത്രവുമായിട്ടാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. എവിടെ എങ്കിലും പോയി മരിച്ചാലോ എന്ന് തോന്നിയപ്പോഴും ഭയമായിരുന്നു മനസ്സില്‍.

ആഗ്രഹങ്ങള്‍ കെടുത്തിയിട്ട് എനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവിടെ വച്ച് ശീതള്‍ ആണ് എന്നെ കൈ പിടിച്ചു കൊണ്ട് ഉയര്‍ത്തിയത്. പിന്നെയാണ് പെണ്‍കുട്ടി ആകണം എന്ന ചിന്തയിലേക്ക് ഞാന്‍ എത്തുന്നത്. രണ്ടാമത് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് വിവാഹം കഴിഞ്ഞ സമയത്താണ് ബാംഗ്ലൂര്‍ വച്ചിട്ട്. ഒരു ഭാര്യക്ക് കാണാന്‍ കഴിയാത്ത കാഴ്ചയാണ് ഞാന്‍ കണ്ടത്. അന്ന് എനിക്ക് ഉണ്ടായ വിഷമം സഹിക്കാന്‍ പറ്റില്ല എന്ന നിലയില്‍ ഞാന്‍ എത്തി.

സര്‍ജറി ചെയ്യാന്‍ ആവശ്യത്തിന് പണം വേണം. തുറന്നു പറയാന്‍ മടിയില്ല. ഞാന്‍ അന്ന് ബാംഗ്ലൂരില്‍ ചെയ്തത് സെക്‌സ് വര്‍ക്കും, ബെഗ്ഗിങ്ങും ആയിരുന്നു. അങ്ങനെയാണ് സര്‍ജറിക്കുള്ള കാശ് ഉണ്ടാക്കിയത്. സ്ത്രീ ആയ ശേഷമാണു കേരളത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തി ആയി മാറുന്നത്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഞാന്‍ വേശ്യ ആണോ എന്ന്. അതെ ഞാന്‍ വേശ്യ ആയിരുന്നു. സാഹചര്യം എന്നെ അതാക്കിയതാണ്. ജീവിക്കാന്‍ വേണ്ടി തന്നെ ആയിരുന്നു. അത് ഞാന്‍ ഒരു തൊഴില്‍ ആയിട്ടാണ് കണ്ടത്. പത്താം ക്ളാസ് വരെയാണ് പഠിച്ചത്. സഹായിക്കാന്‍ ആരും ഇല്ല. ഒരു നേരത്തെ ആഹാരത്തിനും, വസ്ത്രത്തിനും വേണ്ടിയാണു ഞാന്‍ അന്നത് ചെയ്യേണ്ടി വന്നത്. ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പണം ആവശ്യമാണ്. അതില്‍ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ഞാന്‍ അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ്. ഈ സംഭവങ്ങള്‍ ഒക്കെയും കുടുംബത്തിന് അറിയുമോ എന്ന് അറിയില്ല. ഇപ്പോള്‍ അവര്‍ എന്റെ ഒപ്പം ഉണ്ട്.

എന്റെ ഉള്ളില്‍ ഒരു കഴിവ് ഉണ്ട് നൃത്തം. അങ്ങനെയാണ് സൂപ്പര്‍ ജോഡിയില്‍ എത്തിയത്. ഇപ്പൊ ഒരുപാട് അവസരങ്ങള്‍ എനിക്ക് കിട്ടുന്നുണ്ട്. ഒരുകാലത്തു എന്നെ അവഗണിച്ചവര്‍ ഒക്കെയും എന്റെ കൂടെ ഉണ്ട്. ജനിക്കാന്‍ ഉള്ളത് ദൈവത്തിന്റെ നിശ്ചയമാണ്. ഇതേ സമൂഹത്തില്‍ മനുഷ്യനായി ജീവിക്കുക. ആണ്, പെണ്ണ്, ട്രാന്‍സ് വ്യത്യസമില്ലാതെ. വിവാഹാലോചനകള്‍ വരുന്നുണ്ട് എന്നും കല്യാണി പറയുന്നു. വിവാഹം കഴിച്ചു ജീവിക്കാന്‍ ആണ് ഇഷ്ടം. ആദ്യമൊക്കെ വിവാഹം കഴിക്കണ്ട എന്നായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല. എന്ന് കരുതി വിവാഹം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന ആളൊന്നും അല്ല ദീപ്തി കല്യാണി. രണ്ടെണ്ണം ഫെയില്‍ ആയെങ്കിലും വിവാഹം കഴിക്കണം, വിവാഹം കഴിക്കുന്നവന്‍ ഓപ്പണ്‍ മൈന്‍ഡ് ആകണം; ഇതെന്റെ ഭാര്യയാണ് എന്ന് തന്റേടത്തോടെ പറയുന്ന ഒരാളെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ട്.