കോവിഡില്‍ മുങ്ങിയിരുന്ന ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍ നീക്കി: കടകളും മാര്‍ക്കറ്റുകളും എപ്പോള്‍ വേണമെങ്കിലും തുറക്കാം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നീക്കി ഡല്‍ഹി സര്‍ക്കാര്‍. കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കി.

കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാത്രി എട്ടു മണി വരെയാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ ഈ സമയപരിധി നീക്കം ചെയ്യുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ മാര്‍ക്കറ്റുകള്‍ക്ക് അവരുടെ സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ രോഗവ്യാപനം കുറഞ്ഞു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കോവിഡ് മരണം പേലും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ 430 പേരാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.