കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സുരേന്ദ്രനെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ നേതാവാണ് സുരേന്ദ്രന്‍. പി.എസ്.ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന് ശേഷം ദീര്‍ഘകാലമായി ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയായിരുന്നു. സംസ്ഥാനത്തെ ഗ്രൂപ്പ് പോരും അധ്യക്ഷനെ നിയമിക്കുന്നത് വൈകിച്ചു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍..
യുുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന്‍ കേരളത്തില്‍ ശ്രദ്ധനേടി.
യുവമോര്‍ച്ചയില്‍ നിന്ന് ബിജെപിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറയായി.ശബരിമല സമരത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചതോടെയാണ് സുരേന്ദ്രന്‍ ഹൈന്ദവവിശ്വാസികളുടെ പ്രിയങ്കരനായി മാറിയത്. ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ്, കുമ്മനം രാജശേഖരന് എന്നിവരുടെ പേരുകളൊക്കെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്നു വന്നെങ്കിലും കേന്ദ്രമന്ത്രി വി.മുരളീധരന്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവരുടെ ശക്തമായ പിന്തുണ സുരേന്ദ്രന്‍ തുണയാവുകയായിരുന്നു.
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ നല്ല പ്രകടനം നടത്തി ബി.ജെ.പിപിയുടെ വോട്ടുകൾ ഇരട്ടിയാക്കിയതും ചരിത്രമാണ്1970 മാര്‍ച്ച് 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിലാണ് കെ. സുരേന്ദ്രന്റെ ജനനം. സ്‌കൂളില്‍ എ.ബി.വി.പിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂരപ്പന്‍ കോളേജില്‍ രസതന്ത്രത്തില്‍ ബിരുദം നേടി. യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കേരളത്തിലെ ബിജെപി യുവത്വം എന്നും ആവേശത്തോടെയാണ് കെ.,സുരേന്ദ്രീനെ കാണുന്നത്. എത്രാളികളെ മാളത്തിൽ കയറി ആക്രമിക്കാൻ കരുത്തുള്ളയാൾ എന്നും അവർ വിശ്വസിക്കുന്നു. മികച്ച വാഗ്മിയും പ്രാസംഗികനും. എതിരാളികളേ തീപ്പൊരി വാക്കുകളിൽ നിർത്തി പൊരിക്കും. പിണറായി വിജയന്റെ കടുത്ത ശത്രു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഇടതും വലതുമ്മായും നടത്താത്ത ബയോജെപിയിലെ ആദർശ ധീരനും കൂടിയാണിദ്ദേഹം. അഴിമതി ആരോപണവും മറ്റ് കളങ്കവും ഒന്നും വീണിട്ടില്ല. പല നേതാക്കളും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിലും ശബരിമല സമരത്തിലും പിണറായിയുടെ വലയിൽ വീണപ്പോൾ ചങ്കുറപ്പോടെ നിന്ന നേതാവായിരുന്നു കെ,.സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തിൽ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചിരുന്നു സുരേന്ദ്രൻ. ഇത് ഒരു വിഭാഗം വിശ്വാസികളിൽ വലിയ സ്വാധീനമുണ്ടാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. ഭാര്യ ഷീബ, മകന്‍ ഹരികൃഷ്ണന്‍ ബിടെക്ക് ബിരുദധാരിയാണ്. മകള്‍ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു.