ആദ്യം ദുല്‍ഖര്‍ പിന്നീട് മമ്മൂട്ടി.. അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണിത്, കാര്‍ത്തിക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാര്‍ത്തിക മുരളീധരന്‍. ദുല്‍ഖറിന്റെ നായികയായി കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ ലോകത്ത് എത്തുന്നത്. പിന്നീട് കാര്‍ത്തിക എത്തുന്നത് മമ്മൂട്ടി നായകനായി എത്തിയ അങ്കിള്‍ എന്ന ചിത്രത്തിലാണ്. സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കാര്‍ത്തിക തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞത്.
കാര്‍ത്തികയുടെ വാക്കുകള്‍ ഇങ്ങനെ;
ആദ്യം ദുല്‍ഖര്‍ പിന്നീട് മമ്മൂട്ടി.. അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണിത്. ഇക്കയും കുഞ്ഞിക്കയും തമ്മില്‍ അച്ഛന്‍ മകന്‍ എന്ന രീതിയിലുളള എല്ലാ വ്യത്യാസവുമുണ്ട്. ദുല്‍ഖര്‍ നല്ല ഫ്രണ്ടലിയാണ്. യാത്ര ചെയ്ത സ്ഥലങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമൊക്കെ നന്നായി സംസാരിക്കും. ഹിപ്പോപ്പ് പാട്ടുകളാണ് ഡിക്യൂവിന് അധികം താല്‍പര്യം.
മമ്മൂട്ടിയോട് ബഹുമാനം കലര്‍ന്ന പേടിയായിരുന്നു. സംസാരിക്കാനുള്ള അവസരങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. ഇങ്ങനെ പോയാല്‍ നീ അദ്ദേഹത്തിനോടൊപ്പം എങ്ങനെ അഭിനയിക്കുമെന്ന് പറഞ്ഞാണ് ജോയ് മാത്യൂസാര്‍ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്. പിന്നെ ഞങ്ങള്‍ നല്ല കൂട്ടായി. അച്ഛനെ പോലെ തന്നെയായിരുന്നു. ഭക്ഷണം കഴിച്ചോ എവിടെ പോകുന്നു എന്നൊക്കെ തിരക്കുമായിരുന്നു.
വളരെ നല്ല അനുഭവമായിരുന്നു. ഷൂട്ടിങ് സമയത്ത് മമ്മൂക്കയ്ക്കും ജോയ് മാത്യൂ സാറിനും അതില്‍ മാത്രമായിരിക്കും ശ്രദ്ധ. അല്ലാത്തപ്പോള്‍ നല്ല ജോളിയാണ്. ഒപ്പം ജോാലി ചെയ്യാന്‍ അവസരം ലഭിച്ചു എന്നതില്‍ അപ്പുറം പല വിഷയങ്ങളിലും അവരോടൊപ്പം സംസാരിക്കാന്‍ സാധിച്ചു. രാഷ്ട്രീയത്തെ കുറിച്ച് അല്‍പം ധാരണയുള്ളത് കൊണ്ട് ആ രീതിയിലായിരുന്നു ഞങ്ങളുടെ ചര്‍ച്ച മുഴുവനും.
മുംബയിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും മലയാള സിനിമകളോടായിരുന്നു കൂടുതല്‍ ഇഷ്ടം. എനിയ്ക്ക് മാത്രമല്ല പുറത്തു വളര്‍ന്ന മിക്ക കുട്ടികള്‍ക്കും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടെ സിനിമ വെറും കെട്ടുക്കാഴ്ച അല്ലെന്നും കാമ്പുള്ള സിനിമയാണെന്നും അവിടെയുളള സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയുമായിരുന്നു. ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന കുറിച്ച് ചിന്തിച്ചിട്ടില്ല. അവസരം കിട്ടിയാല്‍ അഭിനയിക്കും. ഞാന്‍ വര്‍ത്തമാന കാലത്ത് ജീവിക്കുന്ന കുട്ടിയാണ് ഭാവിയെ കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ അടിക്കാറില്ല.