കേസ് അന്വേഷണത്തിലെ ആശങ്കയുമായി നീനുവും പിതാവും

കേസ് അന്വേഷണത്തിലെ ആശങ്കയുമായി നീനുവും പിതാവും. പോരായ്മകൾ പരിഹരിക്കുമെന്ന് ഡി.ജി.പി.

പ്രണയവിവാഹത്തെ തുടർന്ന് കെവിൻ കൊല്ലപ്പെട്ട കേസ് അന്വേഷണത്തിൽ ആശങ്ക അറിയിച്ച് നീനുവും കെവിന്റെ പിതാവ് ജോസഫും. കെവിേൻറത് മുങ്ങിമരണമാണെന്ന തരത്തിൽ കുറ്റപത്രം സമർപ്പിക്കുമോയെന്ന ആശങ്കയാണ് ഇരുവർക്കും ഉള്ളത്. ഇത് സംബന്ധിച്ച് ഇരുവരും സംസ്ഥാന പൊലീസ് മേധാവിയെ ലോക്നാഥ് ബഹ്റയെ കണ്ടിരുന്നു.കുറ്റപത്രം അങ്ങിനെ സമർപ്പിച്ചാൽ പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കും. മാത്രമല്ല മുഖ്യപ്രതി ചാക്കോയുെട ഭാര്യ രഹ്നയെ പ്രതി ചേർത്തിട്ടില്ലെന്ന കാര്യവും പോലീസ് മേധാവിയെ ഇരുവരും അറിയിച്ചു.ഇവ പരിശോധിക്കാമെന്നും പോരായ്മകൾ പരിഹരിക്കുമെന്നും ഡി.ജി.പി ഉറപ്പുനൽകി. ഇൗ മാസം 20ന് മുമ്പ് കെവിൻ വധക്കേസിൽ കുറ്റപത്രം നൽകുമെന്ന് ബെഹ്‌റ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ജോസഫും നീനുവും ഹാപ്പി ആണോ എന്നറിയില്ല, ഒന്നുരണ്ടിടത്ത് ചില ചെറിയ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കും. പ്രതികൾക്ക് ജാമ്യം കിട്ടാൻ സാധ്യതയില്ല. ഏതെങ്കിലും വിധത്തിൽ ജാമ്യം ലഭിച്ചാൽ കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കും. അന്വേഷണം ശരിയായ നിലയിൽ തന്നെയാണ് മുന്നോട്ടുപോയതെന്നും ഡി.ജി.പി അറിയിച്ചു.

https://youtu.be/mXRzJBK6Pn4