എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ കാരണവരായി മാറിയ അതുല്യ പ്രതിഭയ്ക്ക് ഇന്ന് എൺപത്തൊമ്പതാം പിറന്നാൾ. നടൻ മധുവിന് ജൻദിനാശംസകൾ നേർന്ന് മലയാള ചലച്ചിത്ര ലോകവും.
നിരവധിപേരാണ് നടന് ജൻമദിനാശംസകളുമായി എത്തിയത്. എൻറെ സൂപ്പർസ്റ്റാറിന് ജൻമദിനാശംസകൾ. നടൻ മമ്മൂട്ടി ചിത്രം പങ്കുവച്ച് കുറിച്ചു. എൻറെ പ്രിയപ്പെട്ട മധുസാറിന് ആശംസകൾ. മോഹൻലാലും നടന് ആശംസകളുമായെത്തി.
സുഹൃത്തായും കാമുകനായും അച്ഛനായും മുത്തച്ഛനായും നിരവധി വേഷങ്ങൾ. അഭിനയിച്ച സിനിമകളിലെല്ലാം തൻറേതായ ഇടം സ്ഥിരപ്പെടുത്തിയ മഹാനടൻ. വ്യത്യസ്ത വേഷങ്ങളിലൂടെ ജീവസുറ്റ എത്രയോ കഥാപാത്രങ്ങൾ.
1933 സെപ്റ്റംബർ 23നായിരുന്നു ഈ അതുല്യ പ്രതിഭയുടെ ജനനം. മാധവൻ നായർ എന്ന പേര് പിന്നീട് മധുവായി മാറി. 1962-ൽ സിനിമയിലേക്ക്. ചെറുതും വലുതുമായ വേഷങ്ങൾ. 1965-ൽ പുറത്തിറങ്ങിയ ചെമ്മീൻ മധുവെന്ന നടൻറെ വളർച്ചക്ക് നാഴികക്കല്ലായി മാറി. പ്രണയനൈരാശ്യങ്ങളെ “മാനസമൈനേ’ പാടി തോൽപ്പിക്കുന്നവർക്ക് ഒരിക്കലും ഈ പരീക്കുട്ടിയെ മറക്കാൻ കഴിയില്ല. ഈ അതുല്യ നടനെയും.