ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയെ അടക്കം ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ

കോട്ടയം. വിദ്യാര്‍ഥിയെ അടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. തിരുവല്ലയിലെ പക്ഷി മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 28നാണ് ഏറ്റുമാനൂരില്‍ തെരുവ് നായ ആലുകളെ ആക്രമിച്ചത്.

തുടര്‍ന്ന് മഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടര്‍ന്ന് നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരന്‍ അടക്കം ഏഴ് പേരെ നായ ആക്രമിച്ചിരുന്നു.ആരുടെയും പരിക്ക് ഗുരുതരമല്ല. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.