റാന്നി മരംമുറിക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് നോർത്ത് ഡെ. കൺസർവേറ്റർ എം. ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട റാന്നി ഡിഎഫ് ഒ ആയിരുന്നു എം ഉണ്ണികൃഷ്ണൻ. പാറ ഖനനത്തിന് അനുമതി നൽകിയതിനു൦ നിക്ഷിപ്ത വനഭൂമിയിൽ വ്യാപക മരംമുറിക്ക് വഴി ഒരുക്കിയതിനുമാണ് ഇയാൾക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വനം വകുപ്പ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉണ്ണികൃഷ്ണൻ റാന്നി ഡിഎഫ്ഒ ആയിരിക്കെ ചേതക്കൽ റിസർവ് വനഭൂമിയിൽ സ്വകാര്യ കമ്പനിക്ക് അന്യമായി പാറ ഖനനത്തിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ വനഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. 73 ലക്ഷം രൂപയോളം സർക്കാരിന് നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.