പൃഥ്വിയുടെ നമ്പർ തന്നത് കൂട്ടുകാരി, ആ ഒരൊറ്റ കോൾ ആണ് ജീവിതം മാറ്റിമറിച്ചത്- സുപ്രിയ മേനോൻ

പൃഥ്വിരാജിന് സിനിമാ പ്രേമികൾ എത്രമാത്രം ബഹുമാനം നൽകുന്നോ അത്രതന്നെ സ്നേഹവും ബഹുമാനവും അദ്ദേഹത്തിന്റെ കുടുംബത്തിനും നൽകി വരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഈ കുടുംബം വളരെ ആക്ടീവാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും അവർ ആരാധകരമായി പങ്കുവെയ്ക്കാറുണ്ട്. മകൾ അലംക്യതയുടെ ഫോട്ടോ വളരെ ചുരുക്കമായേ ദമ്പതികൾ പങ്കുവെയ്ക്കാറുള്ളൂ. എന്നാൽ അല്ലി എന്ന് വിളിക്കുന്ന അലംക്യതയുടെ വിശേഷങ്ങൾ സുപ്രയയും പ്രിഥ്വിയും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.

എൻഡിടിവിയിൽ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് സുപ്രിയയും പൃഥ്വിരാജും ആദ്യമായി കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. താൻ ആദ്യമായി പൃഥ്വിയെ വിളിച്ച കഥവെളിപ്പെടുത്തുുകയാണ് സുപ്രിയ. മലയാള സിനിമകളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാൻ അസൈൻമെന്റ് കിട്ടി. മമ്മൂട്ടി, മോഹൻലാൽ എന്ന രണ്ട് ബിഗ് എമ്മുകളെ കുറിച്ച് അല്ലാതെ മറ്റൊരു നടനെ കുറിച്ച് അന്ന് അറിയില്ല. സഹപ്രവർത്തകയായ കൂട്ടുകാരിയാണ് മൊബൈൽ നമ്പർ തന്നത്.

മലയാളത്തിലെ ഒരു യുവ താരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ച് നോക്ക്. ഉപകാരപ്പെടും’ എന്ന് പറഞ്ഞു. ആ ഒരൊറ്റ കോൾ ആണ് ജീവിതം മാറ്റിമറിച്ചത്. ഇന്റർവ്യൂവും ഫീച്ചറും നടന്നില്ല. പക്ഷെ പൃഥ്വിയും താനും കൂട്ടുകാരായി.പുള്ളി വലിയ സ്റ്റാറാണെന്നോ താര കുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെ പയ്യെ സൗഹൃദം കൂടുതൽ ദൃഢമായി. ഡേറ്റിങ് തുടങ്ങി. തിരക്കിനിടക്കും പൃഥ്വി മുംബൈയിൽ വരും. ഓട്ടോയിൽ സഞ്ചരിക്കും. ബീച്ചിലിരിക്കും, റോഡരികിൽ നിന്ന് ചായ കുടിക്കും.

അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതിനെ കുറിച്ച് ഒരുപാട് സംസാരിക്കും. നാല് വർഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത് എന്നാണ് സുപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. 2011ൽ ആണ് പൃഥ്വിയും സുപ്രിയയും വിവാഹിതരാകുന്നത്