64കൊല്ലം തുടരെ സി.പി.എം ജയിച്ച തലശ്ശേരി മണ്ഡലത്തിൽ ഒന്ന് മൂത്രമൊഴിക്കാൻ പോലും സ്ഥലമില്ല

സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളിലൊന്നാണ് തലശേരി. എ കെ ജി മുതൽ 64 കൊല്ലം തുടരെ സി.പി.എം ജയിച്ച തലശേരിയിൽ ഇത്തവണ ഭരണ വിരുദ്ധ വികാരം ഉണ്ടാകുമെന്നാണ് ജനങ്ങൾ കർമന്യൂസിനോട് പറയുന്നത്. സിറ്റിം​ഗ് എംഎൽഎ എ.എന്‍. ഷംസീറാണ് ഇത്തവണയും രം​ഗത്തുള്ളത്. അരവിന്ദാക്ഷനാണ് യുഡിെഫ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്ത മത്സരമായതുകൊണ്ടു തന്നെ ഇവിടെ മത്സരത്തിന് വീറും വാശിയും കൂടുതലാണ്. മണ്ഡലത്തിലെ വികസനമുരടിപ്പിനെക്കുറിച്ചാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്. ഒരു പൊതു ശൗചാലം പോലും ഈ തലശ്ശേരി ടൗണിൽ ഇല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്ത്രീകൾക്കാണ് ഇത് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം.

അടുത്തിടെ ഒരു മൂത്രപ്പുര തുടങ്ങിയെങ്കിലും സ്വകാര്യ വ്യക്തിയുടെെ സ്ഥലം കൈയ്യേറിപ്പണിതതാണെന്ന പരാതിയെത്തുടർന്ന് അത് അടച്ചുപൂട്ടുകയായിരുന്നു. റോഡു വികസനാണ് എഎന‍ ഷംസീർ പറയുന്നത്. എന്നാൽ അടിസ്ഥാന വികാരം ഇവിടെ ഇന്നില്ല. കാര്യമായ ഒരി വികസനവും ഇവിടെയില്ലെന്നാണ് സ്ത്രീകൾ അടക്കം ഒന്നടങ്കം പറയുന്നത്.

വീഡിയോ