ഭാര്യയെ അവിഹിതബന്ധത്തിലേർപ്പെടാൻ നിരന്തരം പ്രേരിപ്പിക്കുകയും ദൃശ്യങ്ങൾ ക്യാമറയിലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്ത ആളുടെ മൂക്കും ചെവിയും ചുണ്ടും ചെത്തി, വെട്ടി പരിക്കേൽപ്പിച്ചു ഭർത്താവ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഛാംഗ് ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. പൊലീസ് കോൺസ്‌റ്റബിളായ ക്വാസിം ഹയാതിനെ മുഹമ്മദ് ഇഫ്‌തിഖർ എന്നയാളും മറ്റ് പന്ത്രണ്ട് പേരും ചേർന്ന് ഭീകരമായ പീഡനത്തിനിരയാക്കുകയായിരുന്നു.
ഇഫ്‌തീഖറിന്റെ ഭാര്യയോട് താനുമായി ലൈംഗികബന്ധത്തിന് ഹയാത് നിർബന്ധിക്കുകയുണ്ടായി. ഇതിന്റെ വീഡിയോ പകർത്തി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുന്നതും പതിവായിരുന്നു. പൊലീ സുകാരനായ ഹയാതിനെതിരെ കഴിഞ്ഞമാസം ഇഫ്‌തീഖർ ഒരു പരാതി നൽകിയിരുന്നു. അതനുസരിച്ച് സ്‌ത്രീകൾക്കെതിരായ അതിക്രമ, പോണോഗ്രാഫി വകുപ്പുകൾ പ്രകാരം ഹയാതിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മുഹമ്മദ് ഇഫ്‌തിഖർന്റെ മകനെ അപായപ്പെടുത്തുമെന്ന് ഹയാത് ഭീഷണിപ്പെടുത്തി.
ആദ്യമായി തന്റെ ഭാര്യയെ കണ്ടപ്പോൾ തന്നെ അയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയെന്നും ഹയാത് പരാതി നൽകിയിരുന്നു. അതെ ദൃശ്യങ്ങൾകാട്ടി നിരന്തരം ഭാര്യയെ അവിഹിതബന്ധത്തിന് നിർബന്ധിച്ചതിനെ തുടർന്നാണ് മുഹമ്മദ് ഇഫ്‌തിഖർ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി ഭീകരമായി മർദ്ദിക്കുകയും മൂർച്ചയേറിയ കത്തികൊണ്ട് മൂക്കും ചെവിയും ചുണ്ടും ചെത്തിക്കളയുകയും ചെയ്യുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.