ഇവർ ‘ത്രപ്പിൾ’ പങ്കാളികൾ, വർഷങ്ങളായി ഒരുമിച്ച് ജീവിതം, നാല് മക്കൾ VIRAL STORY

ന്യൂയോര്‍ക്ക് . പരമ്പരാഗത വിവാഹ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച് ജീവിതം നയിച്ചു വരുന്ന മൂന്ന് അംഗ കുടുംബത്തിന്റെ ദാമ്പത്യ ജീവിതം വാർത്തകളിലൂടെ കൗതുകമാകുകയാണ്. സുഹൃത്തുക്കളും ദമ്പതികളുമായ സണ്ണിയും സ്പീറ്റിയുമായി ചേര്‍ന്ന് ഒരു കുടുംബമാണ് പിഡ്ഡോ കൗര്‍ എന്നയാള്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ മൂന്ന് പേരും ദമ്പതികളായി ജീവിച്ച് വരുന്നു.

മൂവര്‍ക്കും കൂടി നാല് മക്കളാണ് ഉള്ളത്. സണ്ണി – സ്പീറ്റി സിംഗ് ദമ്പതികള്‍ 2003ലാണ് വിവാഹിതരാകുന്നത്. ഇന്ത്യന്‍ രീതിയിലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ട് പെണ്‍ കുട്ടികളുണ്ട്. പിന്നീട് ഇവര്‍ പിഡ്ഡോ കൗറിനെ തങ്ങളുടെ ദാമ്പത്യത്തിലേക്ക് ക്ഷണിച്ചു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളും.

പരമ്പരാഗതമല്ലെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നുണ്ടെങ്കിലും ഏറെ സന്തോഷത്തോടെയാണ് ഇവരുടെ ജീവിതം. എല്ലാ ബന്ധങ്ങളിലേയും പോലെ ആശങ്കകളും വഴക്കുകളും ഇവര്‍ക്കിടയിലും ഉണ്ടെന്നും പറയണം. എന്നാല്‍ അവയെല്ലാം മറികടക്കാന്‍ തങ്ങള്‍ക്കിടയില്‍ തന്നെ ചില നിയമങ്ങള്‍ ഇവര്‍ പാലിക്കുന്നു. 2009ലാണ് പിഡ്ഡോ കൗര്‍ വിവാഹിതയായത്. കാലിഫോര്‍ണിയയിലെ ഒരു ഇന്ത്യന്‍ പൗരനുമായിട്ടായിരുന്നു വിവാഹം. എന്നാല്‍ ഈ ബന്ധം അധികം നാള്‍ നിലനിൽക്കുക ഉണ്ടായില്ല.

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പിഡ്ഡോ വിവാഹമോചനം നേടി. തന്റെ പങ്കാളിയില്‍ നിന്നും അകന്ന് നില്‍ക്കാന്‍ പിഡ്ഡോ തെരഞ്ഞെടുത്ത സ്ഥലമാണ് ഇന്ത്യാന. അവിടെ വെച്ചാണ് പിഡ്ഡുവിനെ സണ്ണിയും സ്പീറ്റിയും തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരാഴ്ചയോളം തങ്ങളുടെ വീട്ടില്‍ കഴിയാമെന്ന് അവര്‍ പിഡ്ഡുവിനോട് പറഞ്ഞിരുന്നു. സ്പീറ്റി, ഭർത്താവ് സണ്ണി അവരുടെ രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിനൊപ്പം കുറച്ച് ദിവസം ചിലവഴിച്ച് മടങ്ങാമെന്ന് കരുതിയാണ് പിഡു എത്തുന്നത്. എന്നാൽ ക്രമേണ സ്പീറ്റിയും പിഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലാവുകയായിരുന്നു.

ഭാര്യയും സുഹൃത്തും പ്രണയത്തിലായത് സണ്ണി പക്വതയോടെ തന്നെ മനസിലാക്കി. പതിയെ ഇയാളും പിഡുവിനോട് അടുക്കുകയായിരുന്നു. മൂവരും തമ്മിൽ പിരിയാനാകാത്ത വിധം അടുത്തതോടെ ‘ത്രപ്പിൾ’ പങ്കാളികളായി ഒരുമിച്ച് ജീവിതം തുടങ്ങി. ദമ്പതികള്‍ എന്ന നിലയില്‍ വളരെ സന്തോഷത്തോടെയാണ് ഇവര്‍ കഴിയുന്നത്. എന്നാല്‍ അക്കാര്യം അംഗീകരിക്കാന്‍ പരമ്പരാഗത സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തിലെ ചില ബന്ധുക്കളെ ഇവര്‍ക്ക് അകറ്റി നിര്‍ത്തേണ്ടിയും വന്നു.

വേര്‍പിരിയലിന്റെ വേദന അറിയാത്ത പക്ഷം അവര്‍ക്ക് തങ്ങളുടെ ജീവിതത്തെപ്പറ്റി ഒന്നും മനസ്സിലാക്കാന്‍ സാധിക്കില്ലെന്നാണ് ഇത്തരക്കാരെപ്പറ്റി ദമ്പതികൾ പറയുന്നത്. ഒരു കുടുംബമായി ജീവിക്കാന്‍ കഴിഞ്ഞതില്‍ മൂന്നുപേരും സന്തുഷ്ടരാണ്. എന്നാല്‍ എല്ലാ ബന്ധങ്ങളിലേയും പോലെ പ്രശ്‌നങ്ങളും വഴക്കുകളും തങ്ങള്‍ക്കിടയിലും ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതെല്ലാം മറികടന്ന് മുന്നോട്ട് പോകാനുള്ള വഴി തങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

തങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ഓരോ ദിവസവും ശ്രമിക്കാറുണ്ടെന്നും വളരെ സമയമെടുത്താണ് തങ്ങള്‍ക്കിടയിലെ വഴക്കുകളും അസൂയയും ഇല്ലാതാക്കിയതെന്നും ഇവര്‍ പറയുന്നുണ്ട്. ഓരോ വഴക്കും തങ്ങളെ കൂടുതല്‍ കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തിയെന്നും ദമ്പതികള്‍ അവകാശപ്പെടുന്നുണ്ട്. പരസ്പരമുള്ള അസൂയയും വഴക്കും ഒഴിവാക്കാന്‍ തങ്ങള്‍ തന്നെ ചില മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. മൂന്ന് പേര്‍ക്കിടയിലും രഹസ്യങ്ങള്‍ പാടില്ല, ഒറ്റയ്ക്കുള്ള ഡേറ്റ് നൈറ്റുകള്‍ ഇല്ല എന്നിവയാണ് ഇപ്പോഴും പിന്തുടരുന്ന പ്രധാന നിയമങ്ങൾ. എന്താണ് തങ്ങള്‍ക്കിടയില്‍ നടക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ് പലർക്കും – ദമ്പതികള്‍ പറയുന്നു.