ഭാര്യ ഗര്‍ഭിണിയായ സമയത്ത് പൈസ ഇല്ലാതെ നിന്നപ്പോള്‍ പോയി ചെയ്ത ചിത്രം, ടൊവിനോ തോമസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ് ടൊവിനോ. ഇപ്പോള്‍ ദുല്‍ഖര്‍ നായകനായ ചാര്‍ലി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നടന്‍. ചാര്‍ലിയില്‍ അഥിതി വേഷം ചെയ്യാന്‍ പോകുമ്പോള്‍ നടന്‍ എന്ന നിലയില്‍ തന്റെ ഗ്രാഫ് താഴോട്ട് ആയിരുന്നു എന്നും, അതിന് മുമ്പേ ഇറങ്ങിയ സിനിമകള്‍ എല്ലാം പരാജയമായത് കൊണ്ടട് സിനിമ ഇല്ലാതിരുന്ന അവസരത്തിലാണ് ചാര്‍ലിയിലേക്ക് വിളി വന്നതെന്നും നടന്‍ പറയുന്നു.

ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ ഏറ്റവും ക്കൊടുതല്‍ റീടേക്കുകള്‍ എടുത്തു അഭിനയിച്ച സിനിമയായിരുന്നു ‘ചാര്‍ലി’. എന്ന സിനിമയിലെ അതിഥി വേഷം. ആ സമയത്ത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനു മുന്‍പ് ഞാന്‍ അഭിനയിച്ച ‘കൂതറ’, ‘രണ്ടാം ലോക മഹായുദ്ധം’, ‘യു ടു ബ്രൂട്ടസ്’ തുടങ്ങിയ സിനിമകള്‍ ഒന്നും ശ്രദ്ധ നേടിയില്ല. എന്ന് നിന്റെ മൊയ്തീനില്‍ അഭിനയിച്ചു കഴിഞ്ഞെങ്കിലും സിനിമ റിലീസ് ആയിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ പ്രെഗ്‌നന്റ് ആയിരുന്നു.

ഹോസ്പിറ്റല്‍ ചെലവിനും മറ്റുമായി കയ്യില്‍ പത്ത് പൈസ ഇല്ലാത്ത സമയത്തായിരുന്നു ചാര്‍ലിയിലെ അതിഥി വേഷം ചെയ്യാന്‍ പോകുന്നത്. എന്റെ ഓരോ പ്രശ്‌നങ്ങളും എന്റെ അഭിനയത്തെയും ബാധിച്ചു. നെടുമുടി വേണു ചേട്ടനെ പോലെയുള്ള സീനിയര്‍ നടന്മാര്‍ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്നതിന്റെ ടെന്‍ഷന്‍ വേറെയും. ആര്‍ക്കും വളരെ ഈസിയായി പറയാവുന്ന ഒരു ഡയലോഗ് പതിനഞ്ചോളം ടേക്ക് എടുത്തിട്ടാണ് ശരിയായത്. പിന്നീട് ‘കുപ്രസിദ്ധ പയ്യനില്‍’ ഞാന്‍ നെടുമുടി വേണു ചേട്ടനോടൊപ്പം അഭിനയിക്കുമ്‌ബോള്‍ എനിക്കതിന്റെ ചമ്മലുണ്ടായിരുന്നു’.