നാ​ഗചൈതന്യയെ പറ്റി സാമന്ത മനസ് തുറന്നപ്പോൾ, പാപ്പരാസികൾ എഴുതി കൂട്ടിയപ്പോൾ ഒരക്ഷരം മടിയില്ല.

 

നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് നാ​ഗചൈതന്യയും സാമന്തയും വഴി പിരിയുന്നത്. വിവാഹമോചനം ഔദ്യോ​ഗികമായി അവർ അറിയിക്കുകയായിരുന്നു. ഏറെക്കാലമായി പ്രചരിച്ചു വന്നിരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലായിരുന്നു നാ​ഗചൈതന്യയും സാമന്തയും ഇക്കഴിഞ്ഞ ഒക്ടോബറിൽ വിവാഹമോചന വാർത്തയുടെ കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം നൽകുന്നത്. തെന്നിന്ത്യൻ സിനിമാ ലോകത്തിനും ആരാധകർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇരുവരും.

ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് ‘പ്രതീക്ഷിക്കുന്നതായും’ വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് കൊണ്ട് താരങ്ങൾ പങ്കുവെച്ച സാമൂഹ്യ മാധ്യമ കുറിപ്പുകളിൽ വ്യക്തമാക്കിയിരുന്നു. സാമന്തയും നാ​ഗചൈതന്യയും പിരിഞ്ഞതിൽ പിന്നെ ഇവരുടെ വിവാഹ ജീവിതവും പിന്നീട് നടന്ന വേർപിരിയലുമായി ബന്ധപ്പെട്ടു നിരവധി വാർ‌ത്തകൾ പുറത്ത് വന്നിരുന്നു.

അക്കൂട്ടത്തിൽ പ്രചരിച്ച ജീവനാംശ വാർത്ത ഏറെ പ്രധാനപ്പെട്ടതായിരുന്നു. സാമന്ത നാ​ഗചൈതന്യയിൽ നിന്നും കോടികൾ ജീവനാംശമായി വാങ്ങിയെന്ന വാർത്തയുടെ സത്യമെന്തെന്ന് അറിയാൻ ആരാധകർ ആകാക്ഷയോടിരി ക്കുമ്പോഴാണ് ഇതേപ്പറ്റി സാമന്തയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവും ഹിറ്റായ ചാറ്റ് ഷോ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴാണ് സാമന്തയുടെ വെളിപ്പെടുത്തൽ ഉണ്ടായത്. ജീവിതത്തിൽ കേട്ട ഏറ്റവും മോശമായ റൂമറുകളെ കുറിച്ച് സംസാരിക്കാമോയെന്ന് കരൺ ജോഹർ ചോദിക്കുമ്പോഴാണ് സാമന്ത ഇക്കാര്യം പറയുന്നത്.

‘ഞാൻ 250 കോടി ജീവനാംശം വാങ്ങിയെന്നതാണ് ഒന്ന്. എല്ലാ ദിവസവും രാവിലെ ആദായനികുതി ഉദ്യോഗസ്ഥർ വരുന്നത് പ്രതീക്ഷിച്ചും ഞാൻ അത്തരത്തിൽ ഒന്നും വാങ്ങിയിട്ടില്ലെന്ന് തെളിയിച്ച് കാണിച്ച് കൊടുക്കണമെന്നും വിചാരിച്ചാണ് ഞാൻ എഴുനേൽക്കാറുള്ളത്.’ ‘ആദ്യം അവർ ജീവനാംശത്തെക്കുറിച്ചുള്ള കഥകൾ ഉണ്ടാക്കി. പിന്നീട് അവർക്ക് മനസിലായി ഇതൊരു വിശ്വാസ യോ​ഗ്യമായ കഥയല്ലെന്ന്.’ ‘അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ വിവാഹത്തിന് മുമ്പ് കരാർ ഉണ്ടാക്കിയിട്ടുള്ള തിനാലാണ് ഞാൻ ജീവനാംശം കൈപ്പറ്റാത്തതെന്ന്’ സാമന്ത പറഞ്ഞു. നാഗ ചൈതന്യ യുമായുള്ള വിവാഹമോചനത്തെക്കുറിച്ചും നടി സംസാരിച്ചു.

ജീവനാംശം സംബന്ധിച്ചുള്ള വാർത്ത പ്രചരിച്ചപ്പോൾ സാമന്ത രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. നാഗചൈതന്യയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് അന്ന് സാമന്ത പറഞ്ഞത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുൻനിരയിലെത്തിയ നടിയാണ് താനെന്നും അതിനാൽ പണം സ്വീകരിക്കാനാവില്ലെന്നും ആണ് സാമന്ത പറഞ്ഞതെന്നുമായിരുന്നു, അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

ഇതിനിടെ, ​നാ​ഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്നാണ് ​ഗോസിപ്പുകൾ വന്നുകൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം വാങ്ങിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നാണ് താരത്തോടടുത്ത വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്. കുറുപ്പ്, മൂത്തോൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുചരിതയായ നടിയാണ് ശോഭിത. മേജറായിരുന്നു ശോഭിതയുടെ ഏറ്റവും പുതിയ റിലീസ് സിനിമ. ഫാമിലി മാൻ 2, പുഷ്പ എന്നിവയിലൂടെയാണ് സാമന്ത ബോളിവുഡി നും പ്രിയങ്കരിയായി മാറുന്നത്.