പാക്കിസ്ഥാനിൽ മത മൗലീകവാദികൾ യുവതിയേ നഗ്നയാക്കാൻ ശ്രമിച്ചു,ജീവൻ പണയം വയ്ച്ച് വനിതാ ഓഫീസർ രക്ഷിക്കുന്ന ദൃശ്യങ്ങൾ

പാക്കിസ്ഥാനിൽ അറബി വാക്കുകൾ എഴുതിയ കുറത്ത് ധരിച്ചെന്ന് പറഞ്ഞ് യുവതിയേ വിവസ്ത്രയാക്കാൻ ശ്രമം. മത മൗലീകവാദികൾ അറബ് വാക്കുകൾ ഉള്ള കുർത്ത ഊരാൻ യുവതിയോടെ ആവശ്യപ്പെട്ടു. കുർത്തയുടെ ഷാൾ ജനകൂട്ടം പിടിച്ച് വലിച്ചു. അപ്പോൾ മുഖം പൊത്തി യുവതി ഭയന്ന് നില്ക്കുന്നതും വീഡിയോയിൽ കാണാം

പിന്നീട് സ്ഥലത്ത് എത്തിയ വനിത എ എസ് പി സ്വന്തം ജീവൻ പോലും അവഗണിച്ച് ജനകൂട്ടത്തിനിടയിൽ നിന്നും യുവതിയേ രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

ഖുറാൻ സൂക്തങ്ങളാണെന്ന് ചിലർ കരുതിയ അറബി പ്രിൻ്റുകളുള്ള കുർത്ത ധരിച്ച് ഭർത്താവിനൊപ്പം ലാഹോറിലെ ഒരു റസ്റ്റോറൻ്റിൽ എത്തിയപ്പോഴാണ് മതനിന്ദ ആരോപിച്ച് യുവതിയെ അക്രമിസംഘം ആക്രമിച്ചത്.എന്നാൽ കുറത്തയിൽ ഖുറാൻ സൂക്തങ്ങൾ ആയിരുന്നില്ല. സാധാരണ അറബി വാക്കുകൾ ആയിരുന്നു. അറബി അറിയില്ലാത്ത പാക്കിസ്ഥാൻ മത മൗലീകവാദികൾ ആണ്‌ യുവതിയെ വിവസ്ത്രയാക്കാൻ ശ്രമിച്ചത്.കുർത്ത അഴിച്ചുമാറ്റാൻ ആളുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് റെസ്റ്റോറൻ്റിലെത്തി യുവതിയെ രക്ഷപ്പെടുത്തി

ആളുകൾ അവളെ വളയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തപ്പോൾ സ്ത്രീ കൈകൾ കൊണ്ട് മുഖം മറയ്ക്കുന്നതായി പോലീസ് പങ്കുവെച്ച വീഡിയോയിൽ കാണാം.അക്രമത്തിൽ ഏർപ്പെടരുതെന്ന് സയ്യിദ ഷെഹർബാനോ നഖ്‌വി ജനക്കൂട്ടത്തോട് അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം. “സ്ത്രീ തൻ്റെ ഭർത്താവിനൊപ്പം ഷോപ്പിംഗിന് പോയിരുന്നു. അവൾ ധരിച്ചിരുന്നത് കുറച്ച് വാക്കുകൾ എഴുതിയ ഒരു കുർത്തയാണ്.