തന്റെ ജോലി അജിത്ത് കാരണം നഷ്ടമായി, ജീവിക്കാന്‍ മറ്റ് വഴിയില്ല, അജിത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി

തമിഴ് നടന്‍ അജിത്ത് കുമാറിന്‍രെ വീടിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി. ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വീടിന് മുന്നിലാണ് യുവതി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. വിവരം അറിഞ്ഞെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പോലീസ് തടയാന്‍ ശ്രമിച്ചിട്ടും യുവതി തീ കൊളുത്താന്‍ ശ്രമിക്കുന്നകതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

വീഡിയോയില്‍ തന്റെ മരണത്തിന് കാരണം അജിത്താണെന്ന് യുവതി പറയുന്നുണ്ട്. ഫര്‍സാന എന്നാണ് യുവതിയുടെ പേര്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയാണ് ഇവര്‍. തന്റെ ജോലി അജിത്ത് കാരണം നഷ്ടമായെന്ന് ഇവര്‍ വിളിച്ച് പറയുന്നുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപം ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത് എന്നാണ് വിവരം. ഇവര്‍ അജിത്തിന് വീടിന് മുന്നിലെത്തിയത് മണ്ണെണ്ണയുമായാണ്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് വന്നിരുന്നു എന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ നേരത്തെ പങ്കുവെച്ചിരുന്നു.

അതേസമയം അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് ഇവരെ പുറത്താക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആകെയുള്ള ജോലിയാണ് നഷ്ടമായത്. മറ്റ് വരുമാനങ്ങളിലൊന്നുമില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അജിത്തിന്റെ വീടിന് മുന്നില്‍ തന്നെയാവട്ടെ തന്റെ മരണമെന്നും അവര്‍ പറഞ്ഞു.