കൊച്ചി: ഇന്റര്‍വ്യൂവിന് എന്ന പേരില്‍ വീട്ടില്‍ നിന്നും കൊച്ചിയിലെത്തിയ 19കാരി രക്തസ്രാവത്തൈ തുടര്‍ന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. കൂടെ ഉണ്ടായിരുന്ന യുവാവ് പെൺകുട്ടിയെ പീഢിപ്പിച്ച് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.ഇന്റർവ്യൂവിനെന്ന് പറഞ്ഞാണ് 19വയസുള്ള പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കൊച്ചിയിലെ ഹോട്ടലിൽ ബ്ളീഡിങ്ങ് മൂലം മരണപെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
യുവാവിന് പെണ്‍കുട്ടിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ ബന്ധമാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ഫോണ്‍നമ്പര്‍ കൈമാറുകയും അടുക്കുകയും ചെയ്തു.ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറി. ഇതോടെ കൊച്ചിയില്‍ എത്താന്‍ പെണ്‍കുട്ടിയോട് യുവാവ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരില്‍ യുവതി ആലപ്പുഴയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് കൊച്ചിയിലെത്തി യുവാവിനൊപ്പം മുറിയെടുത്തു. സംഭവത്തില്‍ വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ ഗോകുല്‍(25) ആണ് ആറസ്റ്റിലായത്. ഇയാള്‍ക്ക് എതിരെ ഐപിസി 304 പ്രാകാരമാണ് കേസ് എടുത്തത്. യുവതിയുടെ അനുവാദത്തോടെ ഉള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ആദ്യമായാണ് യുവാവും പെൺകുട്ടിയും കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ പെൺകുട്ടിയെ ഹോട്ടലിൽ യുവാവ് തന്ത്രപരമായി എത്തിച്ച് ക്രൂരമായി പീഢിപ്പിച്ചു എന്നാണ് പുറത്ത് വരുന്നത്. ഒരിക്കലും കാണാത്ത യുവാവിനൊപ്പം ഹോട്ടൽ മുറിയിൽ പോയതും, ഒന്നിച്ച് മുറി എടുത്ത് താമസിച്ചതും അവളേ മരണത്തിലേക്ക് എത്തിക്കുകയായിരുന്നു. നൂറു കണക്കിനു സംഭവങ്ങൾ ഇത്തരത്തിൽ ഉണ്ടായിട്ടും പെൺകുട്ടികൾ സ്വയം സുരക്ഷിതത്വത്തിനായി ഒന്നും ചെയ്യുന്നില്ല. പ്രണയത്തിൽ എത്തിയാൽ ഒരിക്കലും കണാത്ത ആളുടെ കൂടെ പോലും പോകാനും ലൈംഗീക ബന്ധത്തിനും ഒക്കെ പെൺകുട്ടികൾ തയ്യാറാകുന്നു. പല യുവാക്കളും ഓൺലൈൻ പ്രണയവും ഫേസ്ബുക്ക് പ്രണയവും നടത്തുന്നത് തന്നെ പെൺകുട്ടികളേ ചൂഷണം ചെയ്ത് ഉപേക്ഷിക്കാനോ ചിലപ്പോൾ തെളിവ് പുറത്ത് വരാതെ കൊലപ്പെടുത്താനോ ആയിരിക്കും. അനവധി കുറ്റകൃത്യങ്ങൾ വന്നിട്ടും പെൺകുട്ടികൾ ബോധവതികൾ ആകുന്നില്ല. ചതിക്ക് വീണ്ടും ഇരയാകാൻ എന്തേ കാരണം.
ഇന്‍ക്വിസ്റ്റിലും ഇക്കാര്യം വ്യക്തമാണ്. കൃത്യമായ വിവരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയാല്‍ മാത്രമേ അറിയാനാകൂ. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്കാണ് ഗോകുലിന്റെ പേരില്‍ കേസ് എടുത്തിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ വെച്ച് പെണ്‍കുട്ടിയില്‍ നിന്നും വലിയ അളവില്‍ രക്തം വാര്‍ന്ന് പോയിരുന്നു. കൃത്യസമയത്ത് യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഒരു മണിക്കൂറില്‍ അധികം വൈകിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇരുവരും വീട്ടില്‍ അറിയിക്കാതെ വന്നതിനാലാകാം ആശുപത്രിയില്‍ പോകാന്‍ മടി കാട്ടിയത്. പ്രതിയെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്തു. ഗോകുല്‍ പോക്‌സോ കേസിലെ പ്രതിയാണ്. ഞാറയ്ക്കല്‍ സ്റ്റേഷനില്‍ ഇയാള്‍ക്ക് എതിരെ കേസുണ്ട്. പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇയാള്‍ ആ കുട്ടിയെ പിന്നീട് വിവാഹം ചെയ്തിരുന്നു. ആ ബന്ധം നാല് മാസം മാത്രമേ നീണ്ടുള്ളൂ. വഴക്കിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു.