കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ പണമായിരിക്കുന്നു ലക്ഷ്യമെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണമെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നും മറ്റ് പല സ്ഥലങ്ങളിലും കിഡ്നാപ്പ് ചെയ്യാന്‍ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നീക്കങ്ങളില്‍ പ്രതികള്‍ കരുതലോടെ നീങ്ങി.
കുട്ടിയുടെ പ്രതികളെ ശരിയായി പ്രതിരോധിച്ചു. കുട്ടി നല്‍കിയത് കൃത്യമായ വിവരം.കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിച്ചു. രേഖാ ചിത്രം വരച്ചവര്‍ തന്ന വിവരങ്ങള്‍ വളരെ വ്യക്തമായിരുന്നു. പത്മകുമാറിന് അടിയന്തരമായി 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു.
‘കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായുള്ള ആസൂത്രണം ഒരുവര്‍ഷമായി നടത്തി. കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് ഒരു വര്‍ഷം മുന്നേ തന്നെ നിര്‍മ്മിച്ചിരുന്നു’ -എ.ഡി.ജി.പി. പറഞ്ഞു.