പിന്നല്ല യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ, അശ്വതി ശ്രീകാന്ത് പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകരില്‍ ഒരാള്‍ ആണ് അശ്വതി ശ്രീകാന്ത്. ടി വി പരിപാടികളില്‍ കൂടിയും സ്റ്റേജ് ഷോകൡ കൂടിയും വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അശ്വതി. ഒരു എഴുത്തുകാരി എന്ന നിലയിലും അവര്‍ ശ്രദ്ധേയയാണ്. സോഷ്യല്‍ മീഡിയകളില്‍ അശ്വതി പങ്കു വയ്ക്കുന്ന കുറിപ്പുകളും മറ്റും വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ക്ക് ഇടയില്‍ വൈറല്‍ ആകാറുണ്ട്.

ഇപ്പോഴിതാ പെസഹാ ദിനത്തില്‍ താരം പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ വിവാഹം കഴിക്കണമെന്നു ആങ്ങള പറഞ്ഞപ്പോള്‍ തന്റെ അമ്മയുടെ അന്നത്തെ അവസ്ഥയും, ഇന്നത്തെ വ്യത്യാസവും ആണ് താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം…………………………….

എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോള്‍ അന്ന് ഹൃദയം തകര്‍ന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോണ്‍ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടില്‍ പോവാന്‍ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാന്‍ പെസഹാപ്പം ഉണ്ടാക്കാന്‍ പോവ്വാ’ന്ന് !!?

അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത് ! പിന്നല്ല യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ ? ജാതിയ്ക്കും മതത്തിനും അപ്പുറം നില നില്‍ക്കേണ്ടത് മനുഷ്യ സ്‌നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്‌നേഹത്തോടെ പെസഹാ ആശംസകള്‍.

നേരത്തെ കാമുകനൊപ്പം പോകാനായി കുഞ്ഞിനെ അമ്മ ഇല്ലാതാക്കിയ സംഭവത്തില്‍ പ്രതികരണവുമായി അശ്വതി രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ കാമുകനൊപ്പം പോകാന്‍ പിഞ്ചോമനയെ ഓര്‍ക്കാവുന്നതിനപ്പുറം ചെയ്ത് ആ സ്ത്രീ ഇല്ലാതാക്കി. അതേ പോലെ ഇടുക്കി കുമളിയില്‍ ജന്മം കൊടുത്ത് സ്വന്തം മകനെ ആ സ്ത്രീ വെട്ടി നുറുക്കി ബാഗുകളിലാക്കി. ഈ സാഹചര്യത്തിലാണ് അശ്വതിയുടെ കുറിപ്പ് വന്നിരിക്കുന്നത്. പ്രസവിച്ചാല്‍ അമ്മ ആകില്ല. പ്രസവിക്കുന്ന സ്ത്രീകളേ എല്ലാം അമ്മ എന്നും വിളിക്കരുത്.

കേരളത്തിന്റെ എല്ലാ നേട്ടത്തിന്റെയും തലക്കാണ് 2 അമ്മമാര്‍ (സ്ത്രീകള്‍) പ്രഹരിച്ചിരിക്കുന്നത്.നാണംകെടുകയാണ് സമ്മുടെ സംസ്‌കാരവും, വനോഥാനവും എല്ലാം. സ്ത്രീകള്‍ ഇങ്ങിനെ ഒക്കെ ചെയ്യുന്ന നാട് എന്ന് കേള്‍ക്കുമ്പോള്‍ പുരുഷന്മാര്‍ പോലും ഞടുങ്ങുകയാണ്. ഇത്ര ഭീകരമായ കുറ്റ വാസന എങ്ങിനെ മലയാളി സ്ത്രീകളില്‍ വരുന്നു. പയന്നൂരിലെ ഡോക്ടര്‍ ഓമന മുതല്‍ ഇപ്പോള്‍ ഇടുക്കിയിലെ വീട്ടമ്മയില്‍ വരെ എത്തി നില്ക്കുന്ന വെട്ടി നുറുക്കലുകള്‍ ശരിക്കും ആരെയും ഞെട്ടിപ്പിക്കുകയാണ്. കേരളത്തിലെ സ്ത്രീകളുടെ മാനസീകാവസ്ഥയില്‍ മാറ്റങ്ങള്‍ വരികയാണോ?ലജ്ജിച്ച് തലതാഴ്ത്തുകയാണ് കേരളം. ഒരു കുഞ്ഞു പുഞ്ചിരിയെ മരണത്തിലേക്ക് തള്ളി വിട്ട നീചയായ അമ്മയെ ഓര്‍ത്ത്. കാമുകനൊപ്പം ജീവിക്കാന്‍ വിയാനെന്ന പൊന്നുമോന്റെ ജീവനെടുത്ത ശരണ്യയെന്ന സ്ത്രീക്കു മേല്‍ ഓരോ അമ്മയുടേയും ശാപവാക്കുകള്‍ വന്നു വീഴുകയാണ്. വിടരും മുമ്പേ കൊഴിഞ്ഞു പോയ ആ പുഞ്ചിരിയെ ഓര്‍ത്ത് തേങ്ങുകയാണ്. അത്രയ്ക്കുണ്ട് ആ വേദനയുടെ ആഴം…- അശ്വതി പറഞ്ഞിരുന്നു.